28.8 C
Kottayam
Thursday, June 4, 2026

കൂട്ടുകാരിയായ പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിന് പിന്നാലെ ഒരു കിലോമീറ്റര്‍ ഓടി അമ്പലക്കാള! കരളലിയിക്കുന്ന വീഡിയോ

Must read

പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിന് പിന്നാലെ ഓടുന്ന കാളയുടെ വീഡിയോ നൊമ്പരമാകുന്നു. ജെല്ലിക്കെട്ടിന് പേരുകേട്ട മധുരയിലെ പാലമേട്ടില്‍ നിന്നായിരുന്നു ഈ കരളലിയിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അവിടുത്തെ അമ്പലക്കാളയായ മഞ്ചമലൈയാണ് കഥയിലെ നായകന്‍. നായിക മണികണ്ഠന്‍ എന്നയാളുടെ പശു ലക്ഷ്മിയും. കൂട്ടുകാരാണ് ഇരുവരും. ലോക്ഡൗണ്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മണികണ്ഠന്‍ ലക്ഷ്മിയെ വിരുതുനഗറിലെ ക്ഷീരഫാമുകാര്‍ക്ക് വിറ്റു.

ലക്ഷ്മിയെ കൊണ്ടുപോകാന്‍ ഞായറാഴ്ച അവര്‍ വന്നപ്പോളാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലക്ഷ്മിയെ കൊണ്ടുപോകുന്ന വാഹനത്തിന് പിന്നാലെ ഒരു കിലോമീറ്ററാണ് മഞ്ചമലൈ ഓടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ വാഹനം നിര്‍ത്തി. പിന്നെ അതിനുചുറ്റുമായി മഞ്ചമലൈയുടെ നടത്തം. ഇടക്ക് മൂക്ക് ഉയര്‍ത്തി ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ പശുവിന്റെ മുഖത്ത് ഉരുമുകയും ചെയ്തു.

തിങ്കളാഴ്ച ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളും ടി.വി ചാനലുകളും പ്രചരിപ്പിച്ചതോടെ വിഡിയോ വൈറലായി. അമ്പലക്കാളയുടെ വിരഹദുഃഖം തമിഴകം ഏറ്റെടുക്കുകയും ചെയ്തു. ലക്ഷ്മിയെ തിരികെയെത്തിക്കണമെന്ന കാമ്പയിനും ശക്തമായി. ഇത് ശ്രദ്ധയില്‍പ്പെട്ട ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മകന്‍ ഒ.പി. പ്രദീപിനോട് ലക്ഷ്മിയെ തിരികെ വാങ്ങാന്‍ നിര്‍ദേശിച്ചു. ഫാമിന്റെ ഉടമയ്ക്ക് പണംനല്‍കി പ്രദീപ് ലക്ഷ്മിയെ തിരികെ എത്തിക്കാന്‍ സൗകര്യവുമൊരുക്കി.

പാലമേട്ടിലെ ക്ഷേത്രത്തിന് പശുവിനെ സമര്‍പ്പിക്കുകയാണ് പ്രദീപ് ചെയ്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ലക്ഷ്മിയുടെ മടങ്ങിവരവ് നാട്ടുകാര്‍ ഉത്സവമാക്കി. ഗ്രാമാതിര്‍ത്തിയില്‍ ലക്ഷ്മിയെ സ്വീകരിക്കാന്‍ അവര്‍ മഞ്ചമലൈയെയും എത്തിച്ചു. ഇരുവര്‍ക്കും നാട്ടുകാര്‍ പൊട്ടുകുത്തുകയും മാലചാര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മഞ്ചമലൈയുടെ കൂടെത്തന്നെ ക്ഷേത്രത്തിലെ തൊഴുത്തിലാണ് ലക്ഷ്മി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week