25.5 C
Kottayam
Friday, September 27, 2024

മുഹമ്മദ് മൊഖ്ബർ: ഇറാൻ്റെ താൽക്കാലിക പ്രസിഡൻ്റ്

Must read

ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് വെസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍. ഇറാനിയന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ് മരിച്ചാല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് ചുമതല കൈമാറുകയെന്ന നടപടി ക്രമമാണ് പൂര്‍ത്തിയായിരിക്കുന്നത്.

ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നാണ് ഭരണഘടന പറയുന്നത്. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

1955 സെപ്തംബര്‍ 1ന് ജനിച്ച മുഹമ്മദ് മൊഖ്ബറും റെയ്‌സിയെപ്പോലെ അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തനാണ്. 2021ലാണ് റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊഖ്ബര്‍ ആദ്യ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിച്ച ഔദ്യോഗിക സംഘത്തില്‍ മുഹമ്മദ് മൊഖ്ബര്‍ ഉള്‍പ്പെട്ടിരുന്നു.

കരയില്‍ നിന്നും കരയിലേയ്ക്ക് വിക്ഷേപിക്കാവുന്ന മിസൈലുകളും കൂടുതല്‍ ഡ്രേണുകളും സംബന്ധിച്ച് ഈ സംഘം ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.

നേരത്തെ ഇറാന്റെ പരമോന്നത നേതാവുമായി ബന്ധപ്പെട്ട നിക്ഷേപനിധിയുടെ (സെദാദ്) തലവനായും മൊഖ്ബര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.’ആണവ അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍’ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ 2010ല്‍ യൂറോപ്യന്‍ യൂണിയന്‍ മോഖ്ബറിനെ ഉള്‍പ്പെടുത്തി. 2013ല്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സെദാദിനെയും 37 കമ്പനികളെയും ഉപരോധത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തി.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ഖൊമേനിയുടെ മുന്‍ഗാമിയായ അയത്തുള്ള റുഹോള ഖൊമേനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെതാദ് പ്രവര്‍ത്തിക്കുന്നത്. ‘സെതാദ് എജ്രായേ ഫര്‍മനെ ഹസ്രത്ത് ഇമാം’ അല്ലെങ്കില്‍ ഇമാമിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ആസ്ഥാനം അതിന്റെ മുഴുവന്‍ പേര്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള അരാജകത്വ കാലത്ത് ഉപേക്ഷിക്കപ്പെട്ടതായി കരുതപ്പെടുന്ന സ്വത്തുക്കള്‍ വില്‍ക്കാനും കൈകാര്യം ചെയ്യാനും, വരുമാനത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനും സെദാദിനെ ചുമതലപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week