27.6 C
Kottayam
Sunday, June 7, 2026

കടുത്ത ഡിപ്രഷനിലൂടെ കടന്ന് പോയ സമയം; ആ സംഭവത്തിന് ശേഷം അച്ഛനുമായുള്ള ബന്ധത്തിൽ വന്ന മാറ്റം; ലിജോ

Must read

കൊച്ചി:വൻ ഹൈപ്പിൽ തിയറ്ററിലേക്കെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മാലൈക്കോ‌ട്ടെ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമയിൽ രണ്ട് പേരുടെയും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വിമർശനങ്ങൾക്കെതിരെ ലിജോ പത്രസമ്മേളനം ന‌ടത്തിയ സാഹചര്യവുമുണ്ടായി. വാലിബൻ മികച്ച സിനിമയാണെന്ന വാദവും പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിനുണ്ട്.

വാലിബന് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ അഭിരുചികളെക്കുറിച്ചും സംസാരിക്കുകയാണ് ലിജോ ജോസിപ്പോൾ. ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വെള്ളപ്പൊക്കവും കൊവിഡും വന്ന സമയത്ത് ആളുകൾ ക്ഷമാശീലരായിരുന്നു. എല്ലാവരോടും കരുണ കാണിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കാൻ തുടങ്ങി. പങ്കുവെക്കാൻ തുടങ്ങി. പക്ഷെ അത് കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകൾക്ക് വൈരാ​ഗ്യമാണ്. പരസ്പരം ഒരുപാട് വിദ്വേഷത്തിലാണ്.

യഥാർത്ഥ ലോകത്തിന്റെ വിർച്വൽ ഫോം ആണ് സോഷ്യൽ മീഡിയ. വാലിബന്റെ ചർച്ച നടക്കുന്നത് കണ്ടപ്പോൾ ജെല്ലിക്കെട്ട് ക്ലെെമാക്സ് പോലെയാണ് തോന്നിയതെന്നും ലിജോ ജോസ് തുറന്ന് പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന ആളായി മാറുക എന്നതല്ല നമ്മുടെ ജോലി. അവരുടെ കാഴ്ചയിലുള്ള അഭിരുചി മെച്ചപ്പെടുത്തണമെന്ന ആ​ഗ്രഹമാണ് ഓരോ ക്രിയേറ്റർക്കും വേണ്ടത്. താനതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. വിമർശനത്തെ ഞങ്ങൾ വെറുക്കുന്നു എന്നാണ് ആളുകൾ ധരിച്ച് വെച്ചിരിക്കുന്നത്.

അതല്ല വിമർശനത്തെ സ്വാ​ഗതം ചെയ്യുന്നു. പക്ഷെ വലിയൊരു കൂട്ടം ആളുകൾ ആരെയും സിനിമ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലേക്കെത്തി. പത്ത് വർഷം കഴിഞ്ഞിട്ട് പോലും കാണാനാ​ഗ്രഹിക്കാത്ത തരത്തിൽ സംസാരിച്ച് കഴിഞ്ഞാൽ അത് ദുഖകരമാണെന്നും ലിജോ അഭിപ്രായപ്പെട്ടു. ഈ തിരക്കഥയിൽ ഇങ്ങനെ വന്നിരുന്നെങ്കിൽ നന്നായേനെ ഈ കഥാപാത്രം ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ എന്ന് പറയുന്നു. അത് എന്റെ സിനിമയല്ല. നിങ്ങളുടെ സിനിമയാണ്. നിങ്ങളുടെ മനസിലെ സിനിമ താനുണ്ടാക്കില്ലെന്നും ലിജോ ജോസ് പെല്ലിശേരി വ്യക്തമാക്കി.

- Advertisement -

ക‌ടുത്ത ഡിപ്രഷനിലൂ‌ടെ കൊവി‍ഡ് കഴിഞ്ഞ സമയത്ത് ഞാൻ കടന്ന് പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകൾ കാണാൻ താൽപര്യമില്ലായിരുന്നു. പുസ്തകം വായിക്കാനോ കഥകൾ കേൾക്കാനോ താൽപര്യം ഇല്ലായിരുന്നു. ഓരോ സമയത്തും നമ്മൾ ഓരോ ഘട്ടത്തെ അഭിമുഖീകരിക്കും. എന്തെങ്കിലും പുതിയതുമായി അതിൽ നിന്ന് പുറത്ത് കടക്കും. ഡിപ്രഷന്റെ ഘട്ടത്തിൽ നിന്നും താൻ പുറത്ത് കടന്നപ്പോൾ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുണ്ടായെന്നും ലിജോ ജോസ് പെല്ലിശ്ശേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നര വർഷമായി വാലിബനെ കുറിച്ച് മാത്രമാണ് ആലോചിച്ചിരുന്നത്.

- Advertisement -

സിനിമ പുറത്തിറങ്ങിയതിനാൽ ഇനി പുതിയൊരു സോണിലേക്ക് ക‌ടക്കും. സ്വാഭാവികമായാണ് അങ്ങനെ സംഭവിക്കേണ്ടതെന്നും ലിജോ ജോസ് അഭിപ്രായപ്പെട്ടു. ഒരു സിനിമ കഴിഞ്ഞ് എത്രയും പെട്ടെന്ന് അടുത്ത സിനിമയിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കാരണം എനിക്ക് ഒരുപാട് കഥകൾ പറയാനുണ്ട്.

അതിനെ പറ്റി മാത്രമേ ആലോചിക്കുന്നുള്ളൂ. ചെയ്ത എല്ലാ സിനിമയും കുറേക്കാലം മനസിൽ നിൽക്കുമെന്നും ലിജോ ജോസ് അഭിപ്രായപ്പെട്ടു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓടിപ്പോയതിനെക്കുറിച്ചും ലിജോ സംസാരിച്ചു. സ്വാതന്ത്രത്തിന് വേണ്ടിയാണ് പോയത്. അന്ന് തിരിച്ച് വന്ന ശേഷം അച്ഛനുമായുള്ള ബന്ധത്തിൽ വ്യത്യാസം വന്നെന്നും ലിജോ ഓർത്തു. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയാണ് ലിജോയുടെ പിതാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week