25.5 C
Kottayam
Friday, September 27, 2024

കെ.പി.സി.സി. അംഗങ്ങളുടെ പട്ടിക അനിശ്ചിതത്വത്തിൽ, ഹൈക്കമാൻഡിന് അതൃപ്തി

Must read

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിലനിൽക്കുന്ന ഭിന്നത റായ്‌പുരിൽ എ.ഐ.സി.സി. വേദിയിലേക്കുവരെയെത്തിച്ചതിൽ ഹൈക്കമാൻഡിന് അതൃപ്തി. കെ.പി.സി.സി. അംഗങ്ങളായി 60 പേരെ നാമനിർദേശംചെയ്യുന്നതിന് നേതൃത്വംനൽകിയ പട്ടിക അനിശ്ചിതത്വത്തിലുമായി.

കെ.പി.സി.സി. അംഗങ്ങളായി സംസ്ഥാനനേതൃത്വം നിർദേശിച്ച പട്ടികയ്ക്കെതിരേ റായ്‌പുർ സമ്മേളനത്തിന് തൊട്ടുമുമ്പുതന്നെ എ, ഐ വിഭാഗങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പട്ടികയ്ക്ക് അനുമതിനൽകാൻ കേന്ദ്രനേതൃത്വം വിസമ്മതിച്ചു. ഈ പട്ടികയിൽ നിർദേശിക്കപ്പെട്ടവർക്ക് എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിനൽകി. രാത്രിയിൽ വാക്കാൽ ലഭിച്ച അറിയിപ്പിനെത്തുടർന്നാണ് പലരും റായ്‌പുരിലേക്ക് അവസാനനിമിഷം ടിക്കറ്റ് സംഘടിപ്പിച്ചത്.

പട്ടികയുടെപേരിൽ കേരളത്തിൽ തുടങ്ങിയ അസ്വാരസ്യം റായ്‌പുരിലേക്കും വളർന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ കെ. സുധാകരനും വി.ഡി. സതീശനും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നായിരുന്നു എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ മറുപടി. ഈ വികാരം രമേശ് ചെന്നിത്തല റായ്‌പുരിലും തുറന്നുപറഞ്ഞു.

ഗ്രൂപ്പ് മാനേജർമാരുടെ പക്കൽനിന്ന് പട്ടികവാങ്ങി ഭാരവാഹികളെ െവക്കാനാകില്ലെന്ന് സതീശൻ തിരിച്ചടിച്ചു. കെ.പി.സി.സി. അംഗങ്ങളെ നിശ്ചയിച്ചതിൽ ചർച്ചയുണ്ടായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ് എന്നിവരുടെ പരസ്യപ്രതികരണവും വന്നു.

തുടർന്ന് സമ്മേളനവേദിയിൽത്തന്നെ സംസാരിച്ച് ധാരണയുണ്ടാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നായിരുന്നു തീരുമാനം. എന്നാൽ അവസാനനിമിഷം യോഗം പിറ്റേദിവസത്തേക്ക്‌ മാറ്റി. സമാപനദിവസമായതിനാൽ അന്നും ചേരാനായില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പാർട്ടി പുനഃസംഘടനയ്ക്കുള്ള ശ്രമം ഒരുഭാഗത്ത് നടക്കുകയാണ്. കൂടിയാലോചനകളില്ലാതെയാണ് കെ.പി.സി.സി. നേതൃത്വം മുന്നോട്ടുപോകുന്നതെങ്കിൽ പുനഃസംഘടനയിലും സമവായത്തിന് ശ്രമിക്കേണ്ടെന്നാണ് എ, ഐ വിഭാഗങ്ങളുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week