24.2 C
Kottayam
Tuesday, September 17, 2024

കേരളത്തിലെ വണ്ടിക്ക് പുക സർട്ടിഫിക്കറ്റ് ഉത്തർപ്രദേശില്‍ നിന്ന്‌ ; രണ്ട് ആർ.സി. റദ്ദാക്കി എം.വി.ഡി

Must read

പെരിന്തല്‍മണ്ണ:കേരളത്തിലെ പുകപരിശോധനയില്‍ പരാജയപ്പെട്ടതും പഴക്കംചെന്നതുമായ വാഹനങ്ങള്‍ക്ക് വ്യാജ പുകസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അപ്ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് വാഹനങ്ങളുടെ ആര്‍.സി. റദ്ദാക്കി. പെരിന്തല്‍മണ്ണ സബ് ആര്‍.ടി.ഒ. ഓഫീസ് പരിധിയിലെ രജിസ്ട്രേഷനാണ് ജോയിന്റ് ആര്‍.ടി.ഒ. എം. രമേശ് റദ്ദാക്കിയത്. പെരിന്തല്‍മണ്ണയിലെ രണ്ട് വാഹനങ്ങളുടെ പുകസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സംഘം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഒ.യെ അറിയിക്കുകയും അദ്ദേഹം അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച വാഹനം പരിശോധിച്ച് ഉടമയെ വിളിച്ചുവരുത്തിയെങ്കിലും എവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വ്യക്തമായില്ല. അങ്ങാടിപ്പുറത്തെ വര്‍ക്ഷോപ്പിലെ ആളുവഴി ഒരു കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന വ്യക്തിയാണ് ഫോട്ടോയും മറ്റും യു.പി. യിലേക്ക് അയച്ചുകൊടുത്ത് വ്യാജ പുകസര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യിക്കുന്നതെന്ന് വ്യക്തമായതായി ജോ.ആര്‍.ടി.ഒ. പറഞ്ഞു.

വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷെരീഫിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍.സി. നടപടി. വകുപ്പിന്റെ നിരീക്ഷണത്തില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം ഒട്ടേറെ വാഹനങ്ങള്‍ വ്യാജ പുകസര്‍ട്ടിഫിക്കറ്റ് എടുത്തുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നുവെന്ന് അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. എന്നാല്‍, പ്രശ്നം പരിഹരിക്കാതെതന്നെ പണം നല്‍കി, ഇതരസംസ്ഥാനങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് എം.വി.ഡി. അറിയിച്ചത്. പരിവാഹന്‍ മുഖേന ഇന്ത്യയില്‍ എവിടെനിന്നുവേണമെങ്കിലും പുകപരിശോധന നടത്താം. അതിനായി വാഹനം കൊണ്ടുപോകണം. എന്നാല്‍, വാഹനം കൊണ്ടുപോകാതെ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് തട്ടിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week