29.4 C
Kottayam
Sunday, September 29, 2024

ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല,വിശദീകരണവുമായി എന്‍സിഇആര്‍ടിസിലബസില്‍ ‘ഗാന്ധിവധം’ ഒഴിവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി

Must read

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴുവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠ ഭാഗങ്ങള്‍ മാറ്റിയതിന്റെ പിന്നില്‍ ദുരുദ്ദേശമൊന്നുമില്ലെന്നും സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയതാണെന്നും എന്‍സിഇആര്‍ടി പറഞ്ഞു.

ഭാഗങ്ങള്‍ ഒഴിവാക്കിയത് കഴിഞ്ഞ വര്‍ഷമാണമാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും എന്‍സിആര്‍ടി കൂട്ടിച്ചേര്‍ത്തു. എന്‍സിആര്‍ടിസി ഡയറക്ടര്‍ ദിനേഷ് സക്ലാനിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ‘ചില ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ വിഷയ വിദഗ്ധ സമിതിയാണ് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മാറ്റം കൊണ്ടുവന്നത്. ഒറ്റരാത്രികൊണ്ട് ഒന്നും ഒഴിവാക്കാനാകില്ല. ഇതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ല.’ ദിനേഷ് സക്ലാനി വ്യക്തമാക്കി.

ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്, ഗാന്ധിയോട് ഹിന്ദു തീവ്രവാദികള്‍ക്ക് വെറുപ്പായിരുന്നു, ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്‌സെ പൂനയില്‍ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്നീ ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയത്. പന്ത്രണ്ടാം ക്ലാസ് പുസ്തകത്തില്‍ നിന്നാണ് പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഈ ഭാഗങ്ങള്‍ രാഷ്ട്രമീമാംസ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പഠഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്‍സിആര്‍ടി പുറത്തിറക്കാറുള്ള കുറിപ്പില്‍ പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ മാറ്റിയതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍സിആര്‍ടിസി പാഠ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week