23.9 C
Kottayam
Thursday, June 4, 2026

റോഡിലെ മഴവെള്ളമെന്ന് കരുതി,ടയര്‍ വെള്ളത്തിൽ ഇറങ്ങിയപ്പോൾ അപകടം മണത്തു;ഡോറിലൂടെ പുറത്തേക്ക്, ഞെട്ടിയ്ക്കുന്ന അനുഭവം പറഞ്ഞ്‌ ഹൈദരാബാദ് സ്വദേശികൾ

Must read

കോട്ടയം: റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നു ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കവേ തോട്ടിൽ വീണ കാറിലെ ഹൈദരാബാദ് സ്വദേശി. തോട് എത്തുന്നതിനു മുൻപ് റോഡ് തിരിഞ്ഞുപോകുന്നുണ്ട്. കനത്ത മഴയിൽ ഇതു കാണാൻ കഴിയാതെ പോയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണു നിഗമനം. 

‘‘മഴയത്ത് സാധാരണ റോഡിൽ വെള്ളം ഉണ്ടാകുമല്ലോ, അങ്ങനെയാണ് ഇതെന്നും കരുതി. 10 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചത്. കാറിന്റെ മുൻഭാഗത്തെ ചക്രം തോട്ടിലെ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം മനസിലായത്. കാർ തോട്ടിൽ മുങ്ങി. പുറകിലെ ചക്രം ഉൾപ്പെടെ മുങ്ങി. ഡോർ വഴി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരെ ഉടനെ വിവരം അറിയിച്ചു’’–കാർ ഓടിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽപ്പെട്ടശേഷം 150 മീറ്ററോളം തോട്ടിലൂടെ വാഹനം മുന്നോട്ടുപോയി. യാത്രക്കാരുടെ രണ്ട് ട്രോളി ബാഗുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തു. ചില സാധനങ്ങൾ നഷ്ടമായി. വാഹനത്തിനകത്ത് പൂർണ്ണമായും വെള്ളം കയറി. തോട്ടിലെ തിട്ടയിൽ വാഹനം ഇടിച്ചു നിന്നപ്പോൾ ഡോർവഴി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. 

‘‘പുലർച്ചെ മൂന്നു മണിയോടെയാണ് കാര്‍ തോട്ടിൽ വീണത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഗ്ലാസ് അടിച്ചു പൊട്ടിച്ചാണ് പുറത്തിറങ്ങിയത്. 150 മീറ്ററോളം വാഹനം ഒഴുകിപോയി. വർഷത്തിൽ നാലഞ്ചു തവണ ഇവിടെ അപകടം ഉണ്ടാകാറുണ്ട്. മുൻപ് നടൻ രാജൻ പി.ദേവ് സഞ്ചരിച്ച വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ബോർഡുണ്ടെങ്കിലും മഴയത്ത് കാണാൻ സാധിക്കില്ല. വലിയ ബോർഡ് വച്ചാലേ കാണാൻ സാധിക്കൂ. പഞ്ചായത്ത് അതിന് ക്രമീകരണം ഒരുക്കിയിട്ടില്ല ’’– നാട്ടുകാർ പറഞ്ഞു. 

- Advertisement -

‘‘15 വർഷമായി ഇവിടെ അപകടം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ നേരെ തോട്ടിലേക്കാണ് വീഴുന്നത്. വേനൽക്കാലത്ത് തോട് ഉണങ്ങി കിടക്കുന്നതിനാൽ യാത്രക്കാർക്ക് അറിയാൻ കഴിയും. പല പ്രാവശ്യവും ബോർഡ് വച്ചെങ്കിലും വാഹനം കഴുകാനെത്തുന്നവർ ബോർഡ് എടുത്തു മാറ്റും’’– മറ്റൊരു പ്രദേശവാസി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week