25.5 C
Kottayam
Friday, September 27, 2024

വിവാഹേതരബന്ധം, ഫ്‌ളാറ്റെടുത്ത് രഹസ്യമായി താമസിപ്പിച്ചു; യുവതിയെ കൊന്നുതള്ളിയ ലെഫ്. കേണൽ അറസ്റ്റിൽ

Must read

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തള്ളിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദെഹ്‌റാദൂണില്‍ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് പോലീസിന്റെ പിടിയിലായത്.

നേപ്പാള്‍ സ്വദേശിനിയായ ശ്രേയ ശര്‍മ(30)യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും യുവതി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് സിര്‍വാല്‍ഘട്ട് മേഖലയില്‍ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. യുവതി നേരത്തെ ബംഗാളിലായിരുന്നു താമസിച്ചിരുന്നതെന്നും കണ്ടെത്തി. ഈവിവരങ്ങളെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയിലേക്ക് എത്തിയത്.

വിവാഹിതനായ സൈനിക ഉദ്യോഗസ്ഥനും ശ്രേയ ശര്‍മയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നുവാണ് പോലീസ് പറയുന്നത്. നേരത്തെ ബംഗാളിലായിരുന്ന രാമേന്ദു സിലിഗുഡിയിലെ ഒരു ഡാന്‍സ് ബാറില്‍വെച്ചാണ് നേപ്പാള്‍ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. ഈ പരിചയം അടുപ്പമായി വളര്‍ന്നു. പിന്നീട് ബംഗാളില്‍നിന്ന് ദെഹ്‌റാദൂണിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ യുവതിയെയും ഉദ്യോഗസ്ഥന്‍ കൂടെകൊണ്ടുവന്നു.

വിവാഹേതരബന്ധം രഹസ്യമായി സൂക്ഷിച്ച ഉദ്യോഗസ്ഥന്‍, യുവതിയെ ദെഹ്‌റാദൂണില്‍ മറ്റൊരു ഫ്‌ളാറ്റെടുത്താണ് താമസിപ്പിച്ചിരുന്നത്. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി രാജ്പുര്‍ റോഡിലെ ഒരു ക്ലബില്‍വെച്ച് പ്രതിയും യുവതിയും മദ്യപിച്ചിരുന്നു. ക്ലബില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കാറില്‍ യാത്രപോകാമെന്ന് പ്രതി യുവതിയോട് പറഞ്ഞു. നഗരത്തിന് പുറത്തേക്കാണ് യുവതിയുമായി ഉദ്യോഗസ്ഥന്‍ കാറില്‍ പോയത്. തുടര്‍ന്ന് ആളൊഴിഞ്ഞസ്ഥലത്ത് എത്തിയതോടെ പ്രതി വാഹനം നിര്‍ത്തുകയും നേരത്തെ വാഹനത്തില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയുമായിരുന്നു.

യുവതി മരിച്ചെന്ന് ഉറപ്പിക്കുന്നത് വരെ ചുറ്റികകൊണ്ട് പലതവണ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വാഹനത്തില്‍നിന്ന് പുറത്തിറക്കി റോഡരികില്‍ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week