25.5 C
Kottayam
Friday, September 27, 2024

മികച്ച റാങ്ക്, ഫീസ് അടയ്ക്കാൻ പണമില്ല; സഹായ ഹസ്തവുമായി സി.പി.എം! വായ്പയെടുത്ത് 7 ലക്ഷം രൂപ നൽകി, ശ്രുതിമോൾക്ക് മെഡിസിന് പ്രവേശനവും ലഭിച്ചു

Must read

ചെറുതോണി: സിപിഎം ഇടപെട്ട് സഹായം നൽകിയതോടെ ശ്രുതിമോളുടെ പഠനത്തിലെ പ്രതിസന്ധി നീങ്ങി. ആഗ്രഹിച്ച പ്രകാരം തന്നെ മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ശ്രുതിമോൾക്ക് പ്രവേശനം ലഭിച്ചു. ഫീസിന്റെ ആദ്യഗഡുവായ ഏഴു ലക്ഷം രൂപ അടയ്ക്കാൻ നിർവ്വാഹമില്ലാതെ കഷ്ടപ്പെടുന്ന വേളയിലാണ് സിപിഎം തുണച്ചത്. ഏഴു ലക്ഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി നൽകി. ഇതോടെയാണ് ശ്രുതിക്ക് പ്രവേശനം ലഭിച്ചത്.

അച്ഛൻ മരിച്ചതിനുശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളർത്തിയത്. ചോർന്നൊലിക്കുന്ന കൂരയിലെ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ച ശ്രുതിമോൾ 91.6 ശതമാനം മാർക്കോടെ പ്ലസ്ടു പാസായത്. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും പാലായിൽ എൻട്രൻസ് പരിശീലനം നേടി. രണ്ടാംവട്ടം പരീക്ഷ എഴുതിയപ്പോൾ 4203-ാം റാങ്ക് ലഭിച്ചു. എന്നാൽ, ഏതെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയാൽ മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂവെന്ന നിബന്ധന പ്രശ്നമായി.

ഇതാണ് പഠനത്തിന് വെല്ലുവിളിയായത്. പ്രവേശനം നേടണമെങ്കിൽ ആദ്യവർഷത്തെ ഫീസടയ്ക്കണം. അതാകട്ടെ ഏഴു ലക്ഷവും. ഈ ഭീമമായ തുക കണ്ടെത്താൻ നിർധനരായ കുടുംബത്തിന് സാധിക്കാതെ വന്നു. ഈ ദുരിതം വാർത്തയായതോടെയാണ് ശ്രുതി മോൾക്ക് താങ്ങായി സിപിഎം കൈകോർത്ത് എത്തിയത്. വാർത്ത കണ്ട സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ശ്രുതിമോളുടെ വീട്ടിലെത്തി ആദ്യവർഷത്തെ ഫീസ് നൽകാമെന്ന് ഉറപ്പുനൽകി. തുടർന്നാണ് ശ്രുതിമോൾ മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

സി.പി.എം. നേതാക്കൾ വായ്പയെടുത്താണ് ആദ്യഗഡു നൽതിയത്. തുടർന്ന്, 12-ന് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പാഴ്വസ്തുക്കൾ ശേഖരിക്കും. ഇത് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് വായ്പ തീർക്കുകയും ചെയ്യും. ബാക്കി തുക ശ്രുതിമോളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് നേതൃത്വം അറിയിച്ു. സുമനസ്സുകളിൽനിന്ന് ലഭിക്കുന്ന തുകയും അക്കൗണ്ടിലേക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week