24.1 C
Kottayam
Friday, June 5, 2026
No menu items!

മൃതദേഹങ്ങൾ കുന്നുകൂടുന്നു, ശ്മശാനങ്ങളിൽ അന്തമില്ലാത്ത കാത്തിരിപ്പ്‌, ഗുജറാത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം

Must read

സൂറത്ത്:കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ ഗുജറാത്തിലെ സ്ഥിതികള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച പോലെ തന്നെ രോഗികളുടെ മരണസംഖ്യയും ഗുജറാത്തില്‍ ഉയരുകയാണ്. വൈദ്യുത ശ്മശാനങ്ങളിലെ കാത്തുനില്‍പ്പിന് അന്ത്യമില്ലാതെ വരുന്നതോടെ തുറസായ സ്ഥലത്ത് കൊവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കുന്ന അവസ്ഥയാണ് സൂറത്തിലുള്ളത്.

സൂറത്തിലെ മൂന്ന് ശ്മശാനങ്ങള്‍ ഇടവേളകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂറത്തിലെ ഉംറയിലെ രാംനാഥ് ഗേല ശ്മശാനം, ധരംനഗറിലുള്ള അശ്വിനി കുമാര്‍ ശ്മശാനം, ജഹാംഗിര്‍പുരയിലെ കുരുക്ഷേത്ര ശ്മശാന്‍ ഭൂമി എന്നീ ശ്മശാനങ്ങളില്‍ അടക്കാന്‍ കഴിയുന്നതിലും അധികം കൊവിഡ് രോഗികളുടെ മൃതദേഹമാണ് ഇവിടേക്ക് എത്തുന്നത്.

ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നത് ശ്മശാനത്തിലെ ഫര്‍ണസ് ഉരുകി പോയതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ നിലയില്‍ ഈ ശ്മശാനങ്ങളിലേക്ക് ഇവിടെ ദിവസേന എത്തിക്കൊണ്ടിരുന്നത് 20ഓളം മൃതദേഹങ്ങളായിരുന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെ ഈ സാഹചര്യം മാറി. കഴിഞ്ഞ രണ്ട് ആഴ്ചയായി ഈ സാഹചര്യം രൂക്ഷമായിരിക്കുകയാണെന്നാണ് ശ്മശാന സൂക്ഷിപ്പിക്കാരും പറയുന്നത്.

ദിവസനേ 80 മൃതദേഹങ്ങോളമാണ് ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്. സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനി കുമാര്‍ ശ്മശാനത്തില്‍ 110 മൃതദേഹങ്ങളാണ് ഇപ്പോള്‍ ദിവസേനയെത്തുന്നത്. പത്തുമണിക്കൂറോളം കാത്തിരുന്നിട്ടും ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനുള്ള അവസരം ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ തുറസായ ഇടങ്ങളില്‍ ദഹിപ്പിക്കുന്നതിലേക്ക് തിരിഞ്ഞിട്ടുള്ളത്.

- Advertisement -

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ അനുസരിച്ച് ശനിയാഴ്ച വരെ സൂറത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 14 പേര്‍ മാത്രമാണ്. ഇത് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി ആരോപണത്തിനും കാരണമായിട്ടുണ്ട്. നേരത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാകുന്നു എന്നുസൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week