25.6 C
Kottayam
Thursday, June 4, 2026

കൊവിഡ് കാലത്ത് പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ഗ്രാമം

Must read

<p>ജക്കാര്‍ത്ത:കൊവിഡ് രോഗബാധയില്‍ നിന്നും രക്ഷപ്പെടാന്‍ ലോകമാകമാനം അംഗീകരിച്ച പ്രതിരോധ നടപടിയാണ് ലോക്ക് ഡൗണും സാമൂഹ്യ അകലവും. വിവിധ രാജ്യങ്ങളില്‍ ഇതിനകം കര്‍ശനമായ അടച്ചുപൂട്ടല്‍ നടപടകള്‍ കൈക്കൊണ്ടും കഴിഞ്ഞു. എന്നാല്‍ ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍ മറി കടന്ന് എല്ലായിടത്തും ജനം തെരുവുകളില്‍ ഇറങ്ങുന്നുണ്ട്.</p>

<p>ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കാത്ത നാട്ടുകാരെ ഭയപ്പെടുത്താന്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത് പൊലീസുകാരല്ല പ്രേതങ്ങളാണ്. ക്വാറന്റൈന്‍ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങുന്നയാളുകളെ പേടിപ്പിക്കാന്‍ പ്രേതരൂപങ്ങളെ ഇറക്കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഗ്രാമം. ജനങ്ങളുടെ ക്വാറന്റൈന്‍ ജീവിതം ഉറപ്പുവരുത്താനാണ് സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് ഇത്തരമൊരു രീതി അവലംബിക്കുന്നത്.</p>

<p>സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച സന്നദ്ധപ്രവര്‍ത്തകര്‍ പ്രേതരൂപത്തില്‍ പോക്കോങ്ങുകളായി തെരുവില്‍ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇന്തോനേഷ്യന്‍ ഐതിഹ്യ പ്രകാരം മരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്ന പ്രേതരൂപങ്ങളെ പോക്കോങ് എന്നാണ് പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പ്രേതരൂപത്തില്‍ പോക്കോങ്ങുകളായി തെരുവില്‍ ഇരിക്കുന്ന ചിത്രം റോയിട്ടേഴാണ് പുറത്ത് വിട്ടത്. പേടിപ്പിക്കാനായി പ്രേതങ്ങളെ നിയോഗിച്ചെങ്കിലും വിപരീത ഫലമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.</p>

- Advertisement -

<p>പ്രേത വൊളണ്ടിയരുടെ ഫോട്ടോ എടുക്കാന്‍ ചെന്ന ഫോട്ടോഗ്രാഫര്‍ കണ്ടത് പ്രേതങ്ങളെ കാണാന്‍ വേണ്ടി മാത്രമായി പുറത്തിറങ്ങിയ ആളുകളെയാണ്.എന്നാല്‍ പോക്കോങ്ങുകള്‍ വന്നതോടെ രക്ഷിതാക്കളും കുട്ടികളും പുറത്തിറങ്ങാതായെന്ന് നാട്ടുകാരനായ കര്‍നോ സുപാദ്മോ പറഞ്ഞു.കവലയില്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവായിട്ടുണ്ട്. ”ജനങ്ങള്‍ കൊവിഡിനെ കുറിച്ച് തീരെ ബോധവാന്‍മാരല്ല. അവര്‍ക്ക് തീരെ ജാഗ്രതയില്ല. അതിനാല്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശത്തെ തീരെ. ഗൗരവമായെടുക്കുന്നില്ല അവര്‍”, കെപു ഗ്രാമത്തലവന്‍ പറയുന്നു.</p>

- Advertisement -

<p>ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതുവരെ രാജ്യത്ത് ലോക്കഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ പോലീസുകാര്‍ വൈറസ് ഹെല്‍മറ്റ് ധരിച്ച് വരുന്ന രീതി ഇന്ത്യയില്‍ ചിലയിടങ്ങളിലുണ്ട്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കു പ്രകാരം ഇന്തോനേഷ്യയില്‍ ഇതുവരെ 4500 കേസുകളാണ് സ്ഥിരീകരിച്ചത്. 400 പേര്‍ മരിച്ചു. എന്നാല്‍ ഇതിനേക്കാളും എത്രയോ വലുതാണ് ഇവിടുത്തെ കണക്കുകള്‍ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week