24.9 C
Kottayam
Friday, June 5, 2026

ഉമ്മൻ ചാണ്ടി നേമത്ത് ,വാഴയ്ക്കൻ തൃക്കാക്കരയിൽ, പി.ടി.തോമസ് പീരുമേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമ പരിഗണന ഇങ്ങനെ

Must read

ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് ഹൈക്കമാണ്ട്. സിറ്റിംഗ് സീറ്റുകളിലടക്കം 35 ഇടങ്ങളിൽ മാത്രമാണ് ഒറ്റ സ്ഥാനാർത്ഥിയിലേക്ക് കേരള നേതാക്കൾ എത്തിയിരിക്കുന്നത് മറ്റു മണ്ഢലങ്ങളിൽ ഒരു സീറ്റിലേക്കെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിയ്ക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നത്.പുതുപ്പള്ളിയെന്ന സുരക്ഷിത മണ്ഡലം വിട്ട് തലസ്ഥാനത്തെ നേമം പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി നീങ്ങണമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ആവശ്യം.എന്നാൽ ഈ ആവശ്യത്തിനോട് ഉമ്മൻ ചാണ്ടി അടുക്കാത്തതാണ് പ്രധാന പ്രശ്നം.നേമത്താണ് മത്സരമെങ്കിൽ പുതുപ്പള്ളി,മകൻ ചാണ്ടി ഉമ്മന് നൽകാൻ ധാരണയുണ്ട്.ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ കെ.മുരളീധരൻ എം.പിയെയാണ് നേമത്തേക്ക് പരിഗണിയ്ക്കുന്നത്.തൻ്റെ പുതുപ്പള്ളി സീറ്റിനൊപ്പം കെ.ബാബു തൃപ്പൂണിത്തുറ, കെ.സി.ജോസഫ് കാഞ്ഞിരപ്പള്ളി സീറ്റുകളും ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ഉമ്മൻ ചാണ്ടി.

എ.ഐ.സി.സി സർവേയിൽ ഉയർന്ന റാങ്ക് നേടിയ മാത്യു കുഴൽനാടന് മുവാറ്റുപുഴ സീറ്റ് നൽകും.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കത്തോലിക്കാ സഭയുടെയും എതിർപ്പ് പരിഗണിച്ച് പി.ടി.തോമസിനെ തൃക്കാക്കരയിൽ നിന്നും ഇടുക്കി പീരുമേട്ടിലേക്ക് മാറ്റാനും ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിൽ മത്സരിപ്പിയ്ക്കാനും സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.അന്തിമ തീരുമാനത്തിനായി ഇന്ന് രാവിലെയും നേതാക്കൾ യോഗം ചേരും

തദ്ദേശ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

- Advertisement -

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ അറിയിച്ചിട്ടുണ്ട്.മുരളീധരന് ഇളവ് നൽകിയാൽ മറ്റുള്ളവർക്കും ഇളവ് നൽകേണ്ട സാഹചര്യമുണ്ടാക്കും.അടൂർ പ്രകാശും സുധാകരനും ഹൈബി ഈഡനും മത്സര രംഗത്തേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നൽകാാനവില്ലെന്ന എന്നതാണ് തിരിച്ചടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week