24.1 C
Kottayam
Sunday, June 7, 2026

ചെന്നൈയിലെ എആര്‍ റഹ്മാന്‍ ഷോ കുളമായി, സോഷ്യല്‍മീഡിയയില്‍ രോഷം ഇരമ്പുന്നു

Must read

ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കെതിരെ രോഷവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിയാണ് ആരാധകര്‍ക്ക് ദുരിതം സമ്മാനിച്ചത്. ഞായറാഴ്ച ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല.

ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നാണ് ആരോപണം. എക്സിലെ ഒരു പോസ്റ്റില്‍ 2000 രൂപ ടിക്കറ്റ് എടുത്ത ആരാധകര്‍ക്ക് അടക്കം ഷോ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇതേ സമയം രോഷത്തിലായ പല ആരാധകരും എആര്‍ റഹ്മാനെയും എക്സില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഷോ സംഘടകരെയും എആര്‍ റഹ്മാനെയും മോശമായ ഭാഷയിലാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും അഭിസംബോധന ചെയ്യുന്നത്. 

അതേ സമയം എആര്‍ റഹ്മാന്‍ ഷോയില്‍ ഉണ്ടായിരുന്ന സൌകര്യത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ സംഘടകര്‍ വിറ്റെന്നും. അതിനാല്‍ തന്നെ വലിയൊരു വിഭാഗത്തിന് അകത്ത് കയറാന്‍ കഴിഞ്ഞില്ലെന്നുമാണ് വിവരം. അതേ സമയം സംഘടകര്‍ അടുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗത്തെ അനധികൃതമായി നേരത്തെ മറ്റുള്ളവര്‍ ബുക്ക് ചെയ്ത സീറ്റുകളില്‍ ഇരുത്തിയെന്നും ആരോപണമുണ്ട്. തിരക്കിലും മറ്റും പെട്ട് ദുരിതത്തിലായ എആര്‍ റഹ്മാന്‍ ആരാധകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

- Advertisement -

എതാനും ദിവസം മുന്‍പ് വരെ ചെന്നൈയിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച തന്നെ എആര്‍ റഹ്മാന്‍ ഷോയുടെ ടിക്കറ്റ് ലഭിക്കുമോ എന്നതായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഷോ നടന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത് കടുത്ത ഭാഷയിലുള്ള പോസ്റ്റുകളാണ്. 

- Advertisement -

“ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം സംഗീത പരിപാടിയാണ് ഇത്. മനുഷ്യത്വത്തെ ആദരിക്കാന്‍ കഴിയണം. മുപ്പത് വര്‍ഷത്തെ എആര്‍ റഹ്മാന്‍ ആരാധന ഇന്ന് മരിച്ചു. ‘മരക്കുമ നെഞ്ചം’ എന്ന പരിപാടി ഒരിക്കലും മറക്കില്ല. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ചുറ്റും എന്ത് നടക്കുന്നു എന്നതും ഒന്ന് നോക്കണം” – ഒരു ആരാധകന്‍ കുറിച്ചു. ഒപ്പം ഒരുക്കിയ സൌകര്യങ്ങളിലും ശബ്ദസംവിധാനത്തില്‍ അടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞവരും ഏറെയാണ്. 

- Advertisement -

അതേ സമയം ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ  വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week