28.1 C
Kottayam
Sunday, June 7, 2026

ഹമീദിന് പല സ്ത്രീകളുമായും ബന്ധം, പുറത്തിറങ്ങിയാല്‍ ഞങ്ങളേയും കൊല്ലും; കഴിയുന്നത് ജീവഭയത്തോടെ: മകന്‍ ഷാജി

Must read

തൊടുപുഴ: തങ്ങളേയും കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന്റെ മൂത്ത മകന്‍ ഷാജി. ഹമീദ് പുറത്തിറങ്ങിയാല്‍ തങ്ങളേയും കൊലപ്പെടുത്തുമെന്ന് ഭയമുണ്ട്. പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഹമീദിന് പരമാവധി ശിക്ഷ കിട്ടാന്‍ പോരാടുമെന്നും കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ സഹോദരന്‍ ഷാജി പറഞ്ഞു

ഞങ്ങളേം അവനേം തട്ടിക്കളയുമെന്ന് ഹമീദ് പലരുടെയും അടുത്ത് പറഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലുള്ള ജ്യേഷ്ഠന്മാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു നേതാവിനോട് ഞാന്‍ അവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജി വെളിപ്പെടുത്തി. മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം മുമ്പ് വീട്ടില്‍ നെല്ലു പുഴുങ്ങാന്‍ നിന്ന സ്ത്രീയോടൊപ്പം വാപ്പ പോയിരുന്നു. അന്നുമുതലേ തങ്ങള്‍ക്കെതിരെ കേസുകള്‍ കൊടുത്തിരുന്നു.

കോടതികളിലും കളക്ടറേറ്റിലും പൊലീസ് സ്റ്റേഷനുകളിലുമെല്ലാം കേസ് കൊടുത്തിട്ടുണ്ട്. അനിയന്‍ ഫൈസലിന്റെ ഒപ്പമാണ് താമസിക്കുന്നതെന്നും ഭക്ഷണവും വസ്തരിവുമെല്ലാം ലഭിക്കുന്നു എന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴമ്പില്ലെന്ന് കാണിച്ച് കളക്ടറേറ്റിലെ കേസ് തീര്‍പ്പാക്കിയിരുന്നു. തങ്ങള്‍ക്ക് തന്ന സ്വത്ത് ഇഷ്ടദാനം തന്നത് റദ്ദാക്കി തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ കേസ് നല്‍കിയിട്ടുള്ളത്. വല്ലുപ്പയെയും വല്ലുമ്മയെയും താനാണ് നോക്കിയത്. അന്ന് ഫൈസല്‍ ഗള്‍ഫിലാണ്.

തങ്ങള്‍ക്ക് ലഭിച്ച സ്വത്തുക്കളും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ഹമീദ് കേസ് നല്‍കിയിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.ഞങ്ങളെ അവസാനിപ്പിക്കുക എന്നതു മാത്രമാണ് വാപ്പയുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ കയ്യില്‍ ഇപ്പോഴും മൂന്നു നാലു ലക്ഷം രൂപ പണമായി ഉണ്ട്. കൂടാതെ യാതൊരു ബാധ്യതയുമില്ലാത്ത 65 സെന്റു സ്ഥലവും ഉണ്ട്. അതുകൊണ്ടു തന്നെ സ്വത്തിനു വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് വിശ്വസിക്കുക പ്രയാസമാണ്. വാപ്പ ഇഷ്ടദാനം നല്‍കിയ 45 സെന്റ് പറമ്പിലും വീടിരിക്കുന്ന 10 സെന്റ് സ്ഥലത്തും മരണം വരെ കിടക്കുന്നതിനും ആദായം എടുക്കുന്നതിനും വാപ്പയ്ക്ക് അവകാശം ഉള്ളതാണ്.

- Advertisement -

ഹമീദിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാവുന്ന നിയമനടപടികളെല്ലാം ചെയ്യും. അദ്ദേഹം പുറത്തിറങ്ങിയാല്‍ ഞങ്ങളേയും കൊല്ലും. പേടിയാണ്. അദ്ദേഹം വണ്ടിക്കകത്ത് പെട്രോള്‍ കരുതിക്കൊണ്ടാണ് നടന്നതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഷാജി വ്യക്തമാക്കി.മക്കള്‍ക്കെതിരെ 50 തിലേറെ കേസുകളാണ് കൊടുത്തിട്ടുള്ളത്. കേസുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങള്‍ കേസ് കൊടുത്തിരുന്നില്ല.

- Advertisement -

സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നുവെന്നും ഷാജി വെളിപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് ഹമീദ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. പിതാവ് ഹമീദിനെ പൊലീസ് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week