30.5 C
Kottayam
Friday, October 18, 2024

ഒന്നു വിരട്ടി.. ഒടുവില്‍ കീഴടങ്ങി,അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ ജയം ഷാമിയ്ക്ക് അവസാന ഓവറില്‍ ഹാട്രിക്‌,

Must read

സതാപ്ടണ്‍:ചരിത്രവിജയത്തിലേക്കെത്തുവാന്‍ അവസാന ആറുപന്തുകളില്‍ 16 റണ്ണുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.മുഹമ്മദ് ഷാമിയുടെ നാല്‍പ്പത്തിയൊമ്പതാം
ഓവറിലെ ആദ്യ പന്ത് ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മുഹമ്മദ് നബി അതിര്‍ത്തിയിലേക്ക് അടിച്ചകറ്റി. നാലു റണ്ണോടെ നബി അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. രണ്ടാം പന്തില്‍ അനായാസ സിങ്കിള്‍ ലഭിച്ചെങ്കിലും സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ നബി ഓടിയില്ല. മൂന്നാം പന്തിലായിരുന്നു ഇന്ത്യയുടെ ശ്വാസം തിരിച്ചുകിട്ടിയത്.പന്ത് ഉയര്‍ത്തിയടിച്ച നബിയെ ലോംഗ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിഴവുകളില്ലാതെ പിടിയിലൊതുക്കി.പുതിയ ബാറ്റ്‌സമാനായ് അഫ്താബ് അലാം ക്രീസില്‍ നാലാം പന്തില്‍ അഫ്താബ് ക്ലീന്‍ ബൗള്‍ഡ്. അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മുജീബും. ഇംഗ്ലണ്ട് ലോക കപ്പിലെ ഇതുവരെയുള്ള കളികളില്‍ കളിപ്പിയ്ക്കാതിരുന്ന മാനേജ്‌മെന്റിന് ഇത് ഷാമിയുടെ മധുര പ്രതികാരം.9.5 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് ഷാമി നേടിയത്.

ഇന്ത്യയുടെ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല.20 റണ്ണില്‍ ഓപ്പണര്‍ സസായിയെ നഷ്ടപ്പെട്ടു. 27 റണ്‍ നേടിയ നയിബ് 16 ാമത്തെ ഓവറില്‍ പുറത്തായി.തുടര്‍ന്ന് റഹ്മത്ത് ഷായും ഷഹീദിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 28 ഓവര്‍ വരെ നീണ്ടു. സ്‌കോര്‍ 106 പിന്നീടായിരുന്നു നബിയുടെ ഊഴം ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും നബി അക്ഷോഭ്യനായി പിടിച്ചു നിന്നു. കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് ത്രൂകള്‍ ഒരുക്കിയ ജസ്പ്രീത് ബുംറ,ഹാര്‍ദ്ദിക് പാണ്ഡ്യ,യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ ബൗളിംഗ് പ്രകടനവും കളിയില്‍ നിര്‍ണായകമായി.

നേരത്തെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശരാശരി പ്രകടനമാണ അനായാസ ജയം പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാനുമായുള്ള കളിയെ ഇത്രമേല്‍ പിരിമുറുക്കത്തിലാക്കിയത്. 67 റണ്‍ നേടിയ നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.കേദാര്‍ ാദവ്(52),വിജയ്ശങ്കര്‍(28),ധോണി(28),രാഹുല്‍(30)എന്നവരും ഭേദപ്പെട്ട പ3കടനം കാഴ്ചവെച്ചു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് കളിയില്‍ 1 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.അഫ്ഗാനിസ്ഥാനായി നബി,നൈബ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോട് ഓസ്‌ട്രേലിയ്ക്ക് താഴെ 9 പോയിന്റുമായി ഇന്ത്യയും ന്യൂസിലാന്‍ഡും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week