NationalNews

ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞു, ആന്ധ്രയില്‍ ഒന്‍പത് പേര്‍ മരിച്ചു, 22പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് പാലത്തിൽനിന്ന് കനാലിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

കനാലിലേക്ക് മറിഞ്ഞ ബസ്സിൽ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് നാട്ടുകാരാണ് വള്ളങ്ങളിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ ചില യാത്രക്കാർ ബസിന്റെ ജനാലകളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.

എതിർദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടു പേർ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button