27.4 C
Kottayam
Thursday, June 4, 2026

കൊവിഡ്‌ നിരക്കുകൾ ഉയർന്നതിന് പിന്നിൽ XBB.1.16, ജാ​ഗ്രത കൈവിടരുത്- ലോകാരോ​ഗ്യസംഘടന

Must read

ന്യൂഡല്‍ഹി:ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇപ്പോഴും കൊവിഡ്‌ കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കുശേഷം ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ പുതിയ വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 (XBB.1.16) ആണെന്ന് വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യസംഘടന. ഈ വകഭേദത്തെ ജാ​ഗ്രതയോടെ നേരിടേണ്ടതുണ്ട് എന്നും ലോകാരോ​ഗ്യസംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പറഞ്ഞു.

ഇന്ത്യയിൽ പെട്ടെന്നുള്ള രോ​ഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് മരിയ. ആ​ഗോളതലത്തിലെ കോവിഡ് കണക്കുകളും മരണനിരക്കുകളുമൊക്കെ കുറയുമ്പോഴും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ്‌ കേസുകൾ വർധിക്കുകയാണ്. ഇന്ത്യയിൽ വ്യാപിക്കുന്ന മറ്റ് വകഭേദങ്ങളെ മറികടന്ന് ആധിപത്യം സൃഷ്ടിക്കുകയാണ് XBB.1.16. ഇതിനകം 22 രാജ്യങ്ങളിലാണ് XBB.1.16 വകഭേദം റിപ്പോർട്ട്ചെയ്തിരിക്കുന്നത്.

കൂടുതൽ വ്യാപനശേഷിയുള്ള വിധത്തിൽ മാറാനുള്ള വൈറസിന്റെ പ്രാപ്തി മാത്രമല്ല അതിനൊപ്പം ​ഗുരുതരമാവുക കൂടി ചെയ്യുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത് എന്നും അവർ പറഞ്ഞു. അതിനാൽ ജാ​ഗ്രത പുലർത്തേണ്ടത് അനിവാര്യമാണ് എന്നും മരിയ പറയുന്നു.

XBB.1.5നോട് സാമ്യമുള്ളതാണ് പുതിയ വകഭേദമെങ്കിലും ഇവയിൽ സ്പൈക് പ്രോട്ടീനിലുള്ള ചില മാറ്റങ്ങൾ വ്യാപനശേഷി കൂടുതലാണ് എന്നു വ്യക്തമാക്കുന്നുണ്ട്. നിലവിൽ അറുനൂറോളം ഒമിക്രോൺ ഉപവകഭേദങ്ങളെ ലോകാരോ​ഗ്യസംഘടന നിരീക്ഷിച്ചു വരുന്നുണ്ട്. അവയിലൊന്നാണ് XBB.1.16.

- Advertisement -

ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് രക്ഷനേടാൻ അധിക ബൂസ്റ്റർ ഡോസ് നൽകണമെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു. ഇവർക്ക് അവസാന ഡോസെടുത്ത് ആറ്/12 മാസത്തിനുശേഷം അധിക ബൂസ്റ്റർ ഡോസ് നൽകാമെന്നാണ് ഡബ്ല്യു.എച്ച്.ഒ. വിദഗ്ധ ഉപദേശകസമിതിയുടെ നിർദേശം.

- Advertisement -

പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ള യുവാക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് അപകടസാധ്യതകൂടിയ വിഭാഗമായി കണക്കാക്കുന്നത്.

രാജ്യത്ത് ശനിയാഴ്ച 2994 കേസുകൾകൂടി റിപ്പോർട്ടുചെയ്തു. ഇതോടെ മൊത്തം ആക്ടീവ് കേസുകൾ 16,354 ആയി. ഏറ്റവുമധികം കേസുകളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week