24.1 C
Kottayam
Friday, June 5, 2026
No menu items!

ഡോക്ടറായ ഭര്‍ത്താവിനെ കെമിസ്ട്രി അധ്യാപികയായ ഭാര്യ ഉറക്കഗുളിക നല്‍കി മയക്കി ഷോക്കടിപ്പിച്ച് കൊന്നു

Must read

ഭോപ്പാല്‍: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കോളജ് പ്രഫസറായ 63കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഏപ്രില്‍ 29 ന് ഉണ്ടായ സംഭവത്തില്‍ കെമിസ്ട്രി അദ്ധ്യാപികയായ മമതാ പഥക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു സംഭവം. ഭര്‍ത്താവ് 65 കാരന്‍ ഡോ.നീരജ് പഥക്കിനെയാണ് മമത കൊലപ്പെടുത്തിയത്. ആഹാരത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. ബോധം നഷ്ടമായ ഡോ.നീരജിനെ ഷോക്കടിപ്പിച്ചു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഭര്‍ത്താവുമായി നേരത്തേ ഉണ്ടാക്കിയിരുന്ന വഴക്കിന്റെയും മറ്റും വിവരങ്ങള്‍ നീരജ പഥക്കിലേക്ക് തന്നെ സംശയം നീളുന്നതായിരുന്നു.

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. കോളജിലെ കെമിസ്ട്രി അധ്യാപികയാണ് മമത. ഝാന്‍സിയില്‍ ചികിത്സയ്ക്കായി പോയി തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ മരിച്ചുകിടക്കുന്നത് കണ്ടു എന്നാണ് മമത പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ ഏതാനും നാളായി കലഹം നില നിന്നിരുന്നു. ഇരുവരും പോലീസില്‍ പല തവണ പരാതിയും നല്‍കിയിട്ടുണ്ട്. ഇതാണ് പോലീസിന് സംശയാസ്പദമായത്.

ഭര്‍ത്താവ് ദീര്‍ഘകാലമായി അസുഖബാധിതന്‍ ആയിരുന്നെന്നും ഏപ്രില്‍ 29 ന് രാത്രിയില്‍ അദ്ദേഹം മരണപ്പെട്ടെന്നും മമത പിന്നീട് പോലീസിന് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 29ന് മരണം സംഭവിച്ച ഭര്‍ത്താവിന് വേണ്ടി മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം പരാതി നല്‍കിയത് മേയ് ഒന്നിനാണെന്നും പോലീസ് കണ്ടെത്തി.

- Advertisement -

നേരത്തെ ഭര്‍ത്താവിനെ ശുചിമുറിയില്‍ പൂട്ടിയിട്ടതിന് മമതയ്‌ക്കെതിരെ നീരജ് പഥക്ക് പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വിശദമായി ചോദ്യം ചെയ്യല്‍ നടത്തിയപ്പോള്‍ മമത കുറ്റം സമ്മതിച്ചു. ഭര്‍ത്താവിന്റെ പെരുമാറ്റത്തിലെ സംശയവും വസ്തുതര്‍ക്കവും ആയിരുന്നു കൊലപാതകത്തിന് കാരണമായതെന്ന് ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ചയായിരുന്നു മമത അറസ്റ്റിലായത്. ഇവരൃടെ ഏകമകന്‍ മാനസീക വൈകല്യം നേരിടുന്നയാളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week