25.6 C
Kottayam
Thursday, June 4, 2026

മകൻ്റെയും യുവതിയുടെയും ചൂടൻ ചിത്രങ്ങൾ പുറത്ത്, പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

Must read

ചെന്നൈ: തമിഴ് സിനിമ രംഗത്തെ കിംഗ് മേക്കർമാരിൽ ഒരാളാണ് ഇപ്പോള്‍  ഉദയനിധി സ്റ്റാലിന്‍. ഇദ്ദേഹത്തിന്‍റെ റെഡ് ജൈന്‍റ് മൂവിസ് വിതരണത്തിന് എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ ഹിറ്റാണ്. അതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എംകെ സ്റ്റാലിന്‍റെ സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി  ഉദയനിധി സ്റ്റാലിന്‍ ചേര്‍ന്നത്. യുവജനക്ഷേമവും സ്പോര്‍ട്സുമാണ് ഉദയനിധിയുടെ വകുപ്പുകള്‍.

അടുത്തിടെ തന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വിവാദത്തില്‍ ഉദയനിധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ സ്വകാര്യ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് കൊടുത്തത്. 

ഇപ്പോള്‍ ഇതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‍റെ എന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം എനിക്ക് മകന്‍റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഉദയനിധി പ്രതികരിച്ചു. 

എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെപ്പോലെ പ്രതികരിച്ചു എന്നാണ് തമിഴ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്. പക്ഷെ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞാണ് ഡിഎംകെ അണികള്‍ ഇതിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. 

- Advertisement -

മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായ ശേഷം പ്രതികരിച്ചിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമൽഹാസന്‍ തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫറും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week