InternationalNews

മുട്ട വിലകുതിച്ചുയരുന്നത് ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ട്രംപ്; വിലക്കയറ്റത്തിന് കാരണം ബൈഡനെന്ന് ആരോപണം

വാഷിംഗ്ടണ്‍ ഡി സി :മുട്ട വില ഉയരുന്നത് പിടിച്ചുനിര്‍ത്തുമെന്നും അതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചെന്നും ട്രംപ്. മുട്ട വിലകുതിച്ചുയരുന്നത് ‘ദുരന്തം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്

അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന മുട്ടയുടെ വിലക്കയറ്റം, .അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണള്‍ഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു.

മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് ഒരു ഡോളറിനു താഴെയായിയുന്ന ഒരു ഡസന്‍ മുട്ടയുടെ വില ഇപ്പോള്‍ അഞ്ചു ഡോളറിനടുത്താണ് . പലപ്പോഴും കടകളില്‍ മുട്ടകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്

മുട്ടയുടെ വില കുതിച്ചുയരുന്നതാണ് അമേരിക്കക്കാരെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത്. ഈ മുട്ട വിലയും ട്രംപിന്റെ പ്രസംഗത്തിലേക്ക് കടന്നുവന്നു. മുട്ട വില ഉയരുന്നത് പിടിച്ചുനിര്‍ത്തുമെന്നും അതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചെന്നും ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണ് മുട്ടയുടെ വില കൂടാന്‍ ഇടയാക്കിയതെന്നും വിലകുറക്കാന്‍ ഞങ്ങള്‍ കഠിന പ്രയത്നം തന്നെ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതക്ക് താങ്ങാവുന്ന നിലയിലേക്ക് ജീവിത രീതി എത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനിയാണ് അമേരിക്കയില്‍ മുട്ടയുടെ വിലയേറ്റിയത്. ലക്ഷക്കണക്കിന് കോഴികളെയാണ് കൊന്നിരുന്നത്. 2024 അവസാനത്തോടെ മാത്രം 20 ദശലക്ഷത്തിലധികം കോഴികളെ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുട്ട വിതരണം പ്രതിസന്ധിയിലായി. ബൈഡന്റെ പിഴവാണ് ഇതിലേക്ക് നയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേസമയം അധികാരമേറ്റതിന് പിന്നാലെ പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം രംഗത്ത് എത്തിയിരുന്നു. ഇതിനായി ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker