24.8 C
Kottayam
Thursday, June 4, 2026

തമിഴ്‌നാട്ടില്‍ രണ്ടാം മന്ത്രിയും ഇ.ഡി കസ്റ്റഡിയില്‍ പൊന്‍മുടിയ്‌ക്കെതിരായ നടപടി മാരത്തണ്‍ റെയ്ഡിന് പിന്നാലെ

Must read

ചെന്നൈ: തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ മുതല്‍ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെയാണ് പൊന്‍മുടിയെ ഇ ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്യാനായി ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

2006 ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും വേണ്ടി അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി എന്നാണ് പൊന്‍മുടിക്കെതിരായ പരാതി. ഇതുവഴി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തി എന്ന കേസിലാണ് ഇ ഡിയുടെ നടപടി. 2012 ല്‍ ആണ് പൊന്‍മുടിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജയലളിതയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് പൊന്‍മുടിക്കെതിരെ കേസെടുത്തത്.

2006-11 കാലയളവില്‍ ഖനന മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പൊന്‍മുടിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും ക്വാറി ലൈസന്‍സിന് വ്യവസ്ഥകള്‍ ലംഘിച്ച് അനുതി നല്‍കിയെന്ന കേസും രജിസ്റ്റര്‍ ചെയ്തത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് ഇ ഡി ചെന്നൈയിലും വില്ലുപുരത്തുമുള്ള പൊന്‍മുടിയുടേയും മകന്‍ ഗൗതം സിഗാമണിയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്.

പൊന്‍മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇ ഡി അന്വേഷണം നേരിടുകയാണ് എം പി കൂടിയായ ഗൗതം സിഗാമണി. വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് പൊന്‍മുടി. ഗൗതം സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തിലെ എം പിയാണ്. നേരത്തെ തനിക്കെതിരായ ഇഡി നടപടിയില്‍ ഇളവ് ആവശ്യപ്പെട്ട് സിഗാമണി കേസിന്റെ വിചാരണ സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

- Advertisement -

എന്നാല്‍ ഹൈക്കോടതി സിഗാമണിയുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. മന്ത്രിയുടെ മകനും മറ്റ് കുടുംബാംഗങ്ങളും ഖനന/ക്വാറി ലൈസന്‍സ് നേടിയതായും ലൈസന്‍സുള്ളവര്‍ അനുവദനീയമായ പരിധിക്കപ്പുറം ഖനനം ചെയ്തതായുമാണ് ആരോപണം. ഹര്‍ജിക്കാരന്‍ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാന്‍ കാരണമുണ്ടെന്നും അതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കാനാകില്ലെന്നുമാണ് ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നത്.

- Advertisement -

അതേസമയം ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇ ഡിയെ വെച്ച് നടത്തുന്നത് എന്ന് ഡി എം കെ പറഞ്ഞു. ബി ജെ പിയുടെ നാശത്തിലേക്കുള്ള വഴി അവര്‍ തന്നെ തുറന്നു എന്നാണ് ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ പറഞ്ഞത്. ഗുഡ്ക അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് എ ശരവണനും ആരോപിച്ചു.

നേരത്തെ തൊഴില്‍ പണമിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗതാഗത മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്കെതിരെ ഇഡി സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week