InternationalNews

പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് അയിഷ മാലിക്

പാകിസ്ഥാന്റെ ചരിത്രത്തിൽ ആ​ദ്യമായി സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി. ലാഹോർ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് അപൂർവനേട്ടം സ്വന്തമാക്കിയത്. ചീഫ് ജസ്റ്റിസ് ​ഗുൽസാർ അഹമ്മദ് അധ്യക്ഷനായ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അം​ഗീകാരം നൽകിയത്. നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കിയത്.

ഇത് രണ്ടാം തവണയാണ് അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ യോ​ഗം ചേരുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാക് ജുഡീഷ്യൽ കമ്മീഷനു മുമ്പാകെ അയിഷ മാലിക്കിന്റെ പേര് ആദ്യമായി വരുന്നത്. പക്ഷേ, പാനൽ തുല്യഅം​ഗങ്ങൾ ഇരുവിഭാ​ഗങ്ങളായി തിരിഞ്ഞതോടെ സ്ഥാനാർഥിത്വം നിരസിക്കപ്പെടുകയായിരുന്നു.

അതിനിടെ അയിഷയുടെ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ആരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ രം​ഗത്തെത്തി. അയിഷ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ ജഡ്ജുമാരായിരിക്കുന്നവരേക്കാൾ ചെറുപ്പമാണ് അയിഷയ്ക്കെന്ന് അബ്ദുൽ ലത്തീഫ് അഫ്രീദി ആരോപിച്ചു.

മാർച്ച് 2012-ലാണ് അയിഷ മാലിക്ക് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. നിലവിൽ ലാഹോർ ഹൈക്കോടതി ജഡ്ജി സീനിയോറിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണ് അയിഷ മാലിക്. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker