25.5 C
Kottayam
Friday, September 27, 2024

വിറപ്പിച്ചു ഒടുവില്‍ കീഴടങ്ങി,ഇന്ത്യയ്ക്ക് പരമ്പര

Must read

ഹരാരെ: സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ച സിബാബ്‌വെ ഒടുവില്‍ വീണു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 13 റണ്‍സിന്‍റെ നേരിയ ജയവുമായി ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 49-ാം ഓവര്‍ വരെ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും 49-ാം ഓവറിലെ നാലാം പന്തില്‍ റാസയെ(95 പന്തില്‍ 15) ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പറന്നുപിടിച്ചാണ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഏഴാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനൊപ്പം 103 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് റാസ സിംബാബ്‌വെക്ക് വിജയപ്രതീക്ഷ നല്‍കിയത്. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ റാസ 95 പന്തില്‍ 115 റണ്‍സുമായി മടങ്ങി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 289-8. സിംബാബ്‌വെ 49.3 ഓവറില്‍ 276ന് ഓള്‍ ഔട്ട്.

അവസാന നാലോവറില്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സടിച്ചാണ് റാസ ഇന്ത്യയെ വിറപ്പിച്ചത്. ആ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസ പുറത്തായോതോടെ സിംബാബെക്ക് രണ്ട് റണ്‍സ് മാത്രമെ നേടാനായുള്ളു. അവാസന ഓവറില്‍ 15 റണ്‍സായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ന്യൗച്ചിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

290 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആറ് റണ്‍സെടുത്ത ഓപ്പണര്‍ ഇന്നസെന്‍റ് കൈയയെ ദീപക് ചാഹര്‍ മൂന്നാം ഓവറില്‍ മടക്കി. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ കെയ്റ്റാനോ പരിക്കേറ്റ് മടങ്ങി. സീന്‍ വില്യംസും ടോണി മുന്യോംഗയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍  മുന്യോംഗയെ ആവേശ് ഖാന്‍ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചു. സീന്‍ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ ഒത്തുചേര്‍ന്നതോടെ ഇന്ത്യക്ക് ഭീഷണിയായി കൂട്ടുകെട്ട് വളര്‍ന്നു.

ടീം സ്കോര്‍ 120ല്‍ നില്‍ക്കെ വില്യംസിനെ(45) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അക്സര്‍ പട്ടേല്‍ തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ചകാബ്‌വെയും(2) വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ സിംബാബ്‌വെ തോല്‍വി ഉറപ്പിച്ചുവെന്ന് കരുതി. റ്യാന്‍ ബേളിനെ ചാഹറും ലൂക്ക് ജോങ്‌വെയെ(14) കുല്‍ദീപും വീഴ്ത്തിയെങ്കിലും തകര്‍ത്തടിച്ച റാസ സിംബാബ്‌വെക്ക് അവസാനം വരെ പ്രതീക്ഷ നല്‍കി.

59 പനതില്‍ അര്‍ധെസഞ്ചുറിയിലെത്തിയ റാസ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറി‌ഞ്ഞ 39ാം ഓവറില്‍ 20 റണ്‍സടിച്ച് ടോപ് ഗിയറിലായി. തൊട്ട പിന്നാലെ ആവേശ് ഖാനെ ഒരോവറില്‍ 17 റണ്‍സടിച്ച് റാസ അപായമണി മുഴക്കി. ബ്രാഡ് ഇവാന്‍ റാസക്ക് മികച്ച പിന്തുണ നല്‍കിയതോടെ സിംബാബ്‌വെക്ക് ജയപ്രതീക്ഷയായി. എന്നാല്‍ അവസാന രണ്ടോവറില്‍ കളി തിരിച്ച ആവേശ് ഖാനും ഷര്‍ദ്ദുല്‍ ഠാക്കൂറും കളി ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 289 റണ്‍സെടുത്തത്. ശുഭ്മാന്‍ ഗില്ലിന് (130) പുറമെ ശിഖര്‍ ധവാന്‍ (40), ഇഷാന്‍ കിഷന്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രാഡ് ഇവാന്‍സ് സിംബാബ്‌വെയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഗില്ലിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ പ്രത്യേകത. 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- കെ എല്‍ രാഹുല്‍ (30) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. രാഹുലിനെ ബ്രാഡ് ബൗള്‍ഡാക്കി. അധികം വൈകാതെ ധവാനും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് ബൗണ്ടറികളാണ് ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ബ്രാഡ് തന്നെയാണ് ധവാനേയും മടക്കിയത്. പിന്നാലെ കിഷന്‍- ഗില്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കി. ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് തുടങ്ങിയത്. എന്നാല്‍ ജോംഗ്‌വെക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സ് നേടി താരം ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ മൂന്നാമതും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week