24.1 C
Kottayam
Friday, June 5, 2026
No menu items!

പ്രീവെഡ്ഡിംഗില്‍ രാധികയുടെ ഗ്ലാമര്‍ ലുക്ക്, അണിഞ്ഞത് കോടികളുടെ വസ്ത്രങ്ങള്‍; വിലയറിഞ്ഞാൽ ഞെട്ടും

Must read

മുംബൈ: ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗ് കഴിഞ്ഞിട്ട് ദിവസങ്ങളായി. പക്ഷേ ഇപ്പോഴും അതിന്റെ ആഡംബരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. നേരത്തെ ഇഷ അംബാനിയുടെയും നിത അംബാനിയുടെയും ആഭരണങ്ങളും വസ്ത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രൂയിസ് ഷിപ്പില്‍ നടന്ന പരിപാടികളില്‍ പല വിധത്തില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു.

അതിലെല്ലാം അംബാനി കുടുംബവും അതുപോലെ അതിഥികളും വ്യത്യസ്തമായ കോസ്റ്റിയൂമുകളിലാണ് പ്രത്യക്ഷപ്പെട്ടത്. അതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇഷാ അംബാനിയുടെയും നിത അംബാനിയുടെയും വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു. ഇരുവരും വലിയ ആഡംബരത്തിലാണ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം രാധിക മെര്‍ച്ചന്റിന്റെ കോസ്റ്റിയൂം ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതും വൈറലായിരിക്കുകയാണ്. ജൂലായ് പന്ത്രണ്ടിനാണ് ആനന്ദും രാധികയും തമ്മിലുള്ള വിവാഹം. മുംബൈയില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. എന്നാല്‍ രാധിക ഇഷാ അംബാനിയെ പോലെ ഫാഷനില്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.

രണ്ടാം പ്രീ വെഡ്ഡിംഗിന് പ്രത്യേക തീമും അംബാനി കുടുംബം ഒരുക്കിയിരുന്നു. ലൈഫ് ഈസ് എ വോയേജ് എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കിലായിരുന്നു ഈ പ്രീ വെഡ്ഡിംഗ് നടന്നത്. പ്രീവെഡ്ഡിംഗില്‍ രാധിക ധരിച്ച വസ്ത്രങ്ങള്‍ തീര്‍ത്തും അവിസ്മരണീയമായിരുന്നു. സാറ്റിന്‍ നിറത്തിലുള്ള ഗൗണായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

തമാര റാള്‍ഫിന്റെ സ്പ്രിംഗ് സമ്മര്‍ 2024 കളക്ഷനാണ് രാധിക ധരിച്ചിരുന്നത്. വൈറ്റ് ഡബിള്‍ സാറ്റിന്‍ ഡ്രേപ്ഡ് ഗൗണാണിത്. ഇവ കോര്‍സെറ്റഡ് ബസ്റ്റിയറിനൊപ്പമാണ് ധരിച്ചിരുന്നു. അതിനൊപ്പം വളരെ മനോഹരമായ ഒരു ഓവര്‍സ്‌കേര്‍ട്ടും ധരിച്ചിരുന്നു. വളരെ കുറച്ച് ആഭരണങ്ങളാണ് മാത്രമാണ് ഇതിനോടുന്ന ചേരുന്ന രീതിയില്‍ രാധിക ധരിച്ചത്.

- Advertisement -

ക്രിസ്റ്റല്‍ റോസ് ക്രൗണാണ് ധരിച്ചിരുന്നത്. ഇവയ്‌ക്കെല്ലാം കൂടി 1002 കോടി രൂപയാണ് ചെലവായത്. അമ്പരപ്പിച്ച കണക്കുകള്‍ ആണിത്. അംബാനി കുടുംബത്തിന്റെ ഫാന്‍ പേജിലാണ് ഇതിന്റെ വിലയുള്ളത്. അതേസമയം പ്രീവെഡ്ഡിംഗിനായി 800 അതിഥികളാണ് എത്തിയത്. ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് അടക്കം 600 സ്റ്റാഫ് അംഗങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week