24.1 C
Kottayam
Friday, June 5, 2026
No menu items!

ഏറ്റുമാനൂരിന് പാലരുവി നൽകാൻ എം.പി. മാർ ഒറ്റക്കെട്ട്, മാവേലിക്കര എം.പി കൊടിക്കുന്നിലിന് നിവേദനം നൽകി യാത്രക്കാർ

Must read

കോട്ടയം :16791/92 ട്രെയിന് പാലരുവി എന്ന നാമം നിർദ്ദേശിക്കുകയും  ട്രെയിൻ സമയം ഷെഡ്യൂൾ ചെയ്തത് അടക്കം ശക്തമായ ഇടപെടലുകൾ നടത്തിയ ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ സമക്ഷം ഏറ്റുമാനൂരിലെ യാത്രാദുരിതം വിവരിച്ച് യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. പാലരുവി ആദ്യം പുനലൂരിൽ നിന്നായിരുന്നു സർവീസ് ആരംഭിച്ചിരുന്നത്. കോട്ടയം കഴിഞ്ഞാൽ തൃപ്പൂണിത്തുറ മാത്രമായിരുന്നു സ്റ്റോപ്പ്‌ ഉണ്ടായിരുന്നത്. കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലും തിരുനെൽവേലി വരെ നീട്ടി ദീർഘദൂര സർവ്വീസ് ആക്കിയപ്പോഴും 4 സ്ലീപ്പർ കോച്ചുകൾ അനുവദിച്ചപ്പോൾ ജനറൽ കോച്ചുകൾ നഷ്ടപ്പെടാതെ നിലനിർത്തുന്നതിലും മുന്നോട്ട് വെച്ച നിലപാടുകളാണ് റെയിൽവേ യാത്രക്കാരുടെ ഇടയിൽ അദ്ദേഹത്തെ ജനകീയനാക്കിയത്.

പുനലൂർ – ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന് ശേഷം എറണാകുളം ഭാഗത്തേക്ക് ഒരു ട്രെയിൻ കൂടി വേണമെന്ന പാസഞ്ചേഴ്‌സിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചു കൊണ്ട് കൊടിക്കുന്നിൽ MP യുടെ ശ്രമഫലമായാണ് പാലരുവി എക്സ്പ്രസ്സ്‌ അനുവദിക്കുന്നത്. പാലരുവി എക്സ്പ്രസ്സിന് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചപ്പോൾ റദ്ദാക്കിയ 4 ജെനറൽ കമ്പാർട്ട്മെന്റുകൾ ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതും ജനശ്രദ്ധ നേടിയതാണ്. പാലരുവിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉടനടി പരിഹാരം കണ്ടെത്തുന്നതിൽ ശ്രീ. കൊടിക്കുന്നിൽ സുരേഷ് MP വിജയിച്ചിട്ടുണ്ടെന്ന വസ്തുതയാണ് ഏറ്റുമാനൂർ പാസഞ്ചേഴ്സിനെ അദ്ദേഹത്തെ കാണാൻ പ്രേരിപ്പിച്ചത്.

തെക്കൻ കേരളത്തിൽ നിന്ന് എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന മറ്റൊരു ട്രെയിൻ കൂടി പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം ഫ്രെണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളെ അറിയിച്ചു. അതോടെ കൊല്ലം – കോട്ടയം – എറണാകുളം പാതയിലെ യാത്രാക്ലേശത്തിന് പൂർണ്ണ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാലരുവി അനുവദിച്ച സമയത്ത് ഏറ്റുമാനൂർ പ്ലാറ്റ് ഫോം അനുകൂലമല്ലാത്തതിനാൽ സ്റ്റോപ്പ്‌ നിഷേധിക്കപ്പെടുകയായിരുന്നു. നിലവിൽ 2 ഐലൻഡ് പ്ലാറ്റ് ഫോമുകൾ അടക്കം 4 എണ്ണം പ്രവർത്തനയോഗ്യമാണ്. സ്റ്റേഷൻ നവീകരിച്ചതും മറ്റുമുള്ള വികസന വിവരങ്ങൾ സതേൺ റെയിൽവേ, ജെനറൽ മാനേജരെ അദ്ദേഹം ഫോണിൽ അറിയിക്കുകയും പരിഗണിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അറിയിക്കുകയും ചെയ്തു.

- Advertisement -

രാവിലെ എറണാകുളം ഓഫീസ് സമയം പാലിക്കുന്ന മറ്റു ട്രെയിനുകൾ ഇല്ലാത്തതിനാലാണ് പാലരുവിയ്ക്ക് ഇത്രയും ആവശ്യം ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week