29.2 C
Kottayam
Friday, September 27, 2024

T20:അവസാന ഓവറില്‍ വീണ്ടും അടിപതറി,പാക്കിസ്ഥാന് സിംബാബ്വെയോട് അട്ടിമറി തോല്‍വി,സെമി സാധ്യതകള്‍ മങ്ങി

Must read

പെർത്ത് : ട്വന്റി20 ലോകകപ്പിലെ ആദ്യ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് സിംബാബ്‌വെയുടെ മുന്നിൽ അടിപതറി. 131 റൺസ് വിജയലക്ഷ്യമുയർത്തിയ സിംബാബ്‍വെയോട് 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അവസാന മൂന്നു പന്തിൽ മൂന്ന് റൺസ് വിജയ ലക്ഷ്യവുമായി നിൽക്കെ പാക്കിസ്ഥാന്റെ മുഹമ്മദ് നവാസ് പുറത്തായതോടെ കളി പാക്കിസ്ഥാന് കൈവിട്ടു പോയി. മികച്ച ഫീൽഡിങ് പുറത്തെടുത്ത സിംബാബ്‌വെ പാക്കിസ്ഥാനെ തളയ്ക്കുകയായിരുന്നു. 

 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‍വെ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 130 റൺസെടുത്തത്. 28 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസെടുത്ത ഷോൺ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. വില്യംസിനു പുറമെ ഓപ്പണർമാരായ വെസ്‌ലി മാദ്‌ഹിവേരെ (13 പന്തിൽ 17), ക്യാപ്റ്റൻ കൂടിയായ ക്രെയ്ഗ് എർവിൻ (19 പന്തിൽ 19), ബ്രാഡ് ഇവാൻസ് (15 പന്തിൽ 19), റയാൻ ബേൾ (15 പന്തിൽ 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ‌ മൂന്ന് വിക്കറ്റ് എടുത്ത സിക്കന്തർ റാസയാണ് സിംബാബ്‌യ്ക്കുവേണ്ടി കൂടുതൽ വിക്കറ്റ് നേടിയത്. ബ്രാഡ് ഇവൻസ് രണ്ടും, ബ്ലെസിങ് മുസരാബാനി, ലൂക്ക് ജോങ്‌വെ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 

 

38 പന്തിൽ 44 റൺസ് എടുത്ത ഷാൻ മസൂദ് ആണ് പാക്കിസ്ഥാനുവേണ്ടി. കൂടുതൽ റൺസ് നേടിയത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് 9 പന്തിൽ നാല് റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളു. മുഹമ്മദ് റിസ്‌വാൻ 16 പന്തിൽ നിന്ന് 14 റൺസും ഇഫ്തിഖർ അഹമ്മദ് 10 പന്തിൽ നിന്ന് 5 റൺസും ഷദബ് ഖാൻ 14 പന്തിൽ 17 റൺസും എടുത്തു. ഹൈദർ അലി ആദ്യപന്തിൽ റണ്ണൊന്നുമില്ലാതെ പുറത്തായി.

നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മുഹമ്മദ് വസിം ജൂനിയറാണ് പാക്കിസ്ഥാൻ ബോളർമാരിൽ തിളങ്ങിയത്. ഷതാബ് ഖാൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഹാരിസ് റൗഫിന്റെ പ്രകടനവും ശ്രദ്ധേയമായി. 

സിംബാബ്‌വെയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന് ഇത് രണ്ടാം തോൽവിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week