KeralaNews

അരിക്കൊമ്പന്‍ പോയാലും രക്ഷയില്ല,പടയപ്പയ്ക്കും ഇപ്പോള്‍ അരി മതി

ചിന്നക്കനാൽ: അരി തീറ്റക്കാരൻ അരിക്കൊമ്പനെ നാടുകടത്തിയപ്പോൾ അരി തേടിയിറങ്ങി പടയപ്പയും. മറയൂർ പാമ്പൻമലയിലാണ് തൊഴിലാളി ലയങ്ങളുടെ വാതിൽ തകർത്ത് കാട്ടാന അരി ഭക്ഷിച്ചത്. കൊമ്പൻ വീടുകൾ ആക്രമിച്ചു തുടങ്ങിയതോടെ ഭീതിയിലാണ് നാട്ടുകാർ.

രണ്ടാഴ്ചയോളമായി മറയൂരിലെ വിവിധ ഭാഗങ്ങളിൽ കറങ്ങിനടക്കുന്ന കൊമ്പൻ ചൊവ്വാഴ്ച അർധരാത്രിയിലാണ് വീടുകൾ തകർത്ത്. ഒരു ചാക്ക് അരിയാണ് ലയത്തിനുള്ളിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് കൊമ്പൻ കഴിച്ചത്. വാതിലും ജനലും തകർത്തായിരുന്നു പടയപ്പയുടെ അരിവേട്ട.

ലയത്തിലെ താമസക്കാരായ രാജേന്ദ്രൻ, കറുപ്പസ്വാമി എന്നിവരുടെ വീടുകളാണ് ആന തകർത്തത്. പലരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പടയപ്പയെ കണ്ടത്. പൊതുവേ ശാന്തനായിരുന്ന പടയപ്പ അടുത്തിടെ അക്രമ സ്വഭാവങ്ങൾ കാണിക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നുണ്ട്. വനം വകുപ്പ് അടിയന്തരമായി ഇടപെടണം എന്നാണ് പൊതു ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button