24.6 C
Kottayam
Saturday, June 6, 2026

പരാതി, പ്രതിഷേധം, സംഘര്‍ഷം;കേരള സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്‌

Must read

തിരുവനന്തപുരം: പരാതികളും പ്രതിഷേധവും തുടർസംഭവങ്ങളായതോടെ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് വി.സി. നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തില്‍ നിരവധി മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് വി.സിയുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്ന് വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.

കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാല്‍ വിവാദത്തിലായ സര്‍വകലാശാല കലോത്സവത്തില്‍ വിദ്യാര്‍ഥി സംഘര്‍ഷം കൂടി ഉണ്ടായതോടെയാണ് നിര്‍ത്തിവെക്കാനുള്ള തീരുമാനം വി.സി.യുടെ ഭാഗത്തുനിന്നുണ്ടായത്. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. കലോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ ഉപേക്ഷിക്കാനും വി.സി. നിര്‍ദേശിച്ചിട്ടുണ്ട്. ഇനി ഒരു മത്സരവും ഉണ്ടാകില്ല. ഇതുവരെയുള്ള മത്സരങ്ങളുടെ ഫലങ്ങളും പ്രഖ്യാപിക്കില്ലെന്നാണ് വിവരം. കലോത്സവം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിനെതിരേ വിദ്യാര്‍ഥികളും പ്രതിഷേധിക്കുന്നുണ്ട്.

കലോത്സവം നിര്‍ത്തിവച്ച നടപടി സ്വാഗതം ചെയ്ത് കെ.എസ്.യു രംഗത്തെത്തി. ഉന്നയിച്ച വിഷയങ്ങളില്‍ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പരാതികളില്‍ പരിശോധനയുണ്ടാകുമെന്നും വി.സി വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും വി.സി. അറിയിച്ചു.

- Advertisement -

കേരള സർവകലാശാല കലോത്സവം ആരംഭിച്ചതുമുതല്‍ പരാതികളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാവുകയായിരുന്നു. അവസാനദിനമായ തിങ്കളാഴ്ചയും കലോത്സവ വേദിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. വിധിനിര്‍ണയത്തെ സംബന്ധിച്ചും അപ്പീലുകളെ സംബന്ധിച്ചുമാണ് തിങ്കളാഴ്ച പ്രതിഷേധമുയര്‍ന്നത്. മത്സരങ്ങള്‍ അനന്തമായി വൈകുന്നതിലും പ്രതിഷേധം ശക്തമായി. ഇതിനിടെയാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയത്.

- Advertisement -

മാര്‍ഗംകളിയില്‍ കോഴ ആരോപണമുയര്‍ന്നതും വിധികര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞദിവസം വിവാദമായിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ചയും കലോത്സവവേദി സംഘര്‍ഷഭരിതമായി. കെ.എസ്.യു.വിന്റെ പ്രതിഷേധവും ഇതിനെതിരേ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തിയതുമാണ് ഞായറാഴ്ച സംഘര്‍ഷത്തിനിടയാക്കിയത്. എസ്.എഫ്.ഐ.ക്കാര്‍ തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്നതായാണ് കെ.എസ്.യു. ആരോപിച്ചത്. അതിനിടെ, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ ഇവാനിയോട് കോളേജ് അധികൃതര്‍ ഗവര്‍ണര്‍ക്കും പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week