24.3 C
Kottayam
Saturday, September 28, 2024

അവസാനമായി ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയില്ല,വിഭ്രാന്തിയോടെ വിധിയ്ക്ക് കാത്തിരുന്നു,മരണവാറണ്ട് വായിച്ചു നല്‍കി സൂപ്രണ്ട്,നിര്‍ഭയ പ്രതികളുടെ വധശിക്ഷയില്‍ ജയിലില്‍ നടന്നതിങ്ങനെ

Must read

ന്യൂഡല്‍ഹി: മരണ ഒഴിവാക്കാനുള്ള അവസാന കച്ചിത്തുരുമ്പുകള്‍ ഓരോന്നായി കൊഴിഞ്ഞുവീണതോടെ ആവര്‍ നാലുപേരും ജയിലില്‍ അസ്വസ്ഥരായി കാണപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം ഉള്ള ചായ അവര്‍ നിരസിച്ചു. കുളിക്കാനും ഭക്ഷണം കഴിക്കാനും മടിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ദില്ലി കോടതി നിരസിച്ചുവെന്ന് പ്രതികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ അസ്വസ്ഥരായി.

അഭിഭാഷകന്‍ പ്രതീക്ഷ കൈവിടാതെ വീറോടെ പോരാടി.അര്‍ദ്ധരാത്രിയില്‍ മരണവാറണ്ട് രണ്ടു ദിവസത്തേയ്‌ക്കെങ്കിലും മാറ്റിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയ്ക്ക് മുന്നിലെത്തി.രണ്ടരയോടെ കേസ് അടിയന്തിരമായി പരിഗണിച്ച സുപ്രീംകോടതി പുതിയ വാദങ്ങളൊന്നുമില്ലാത്തതിനാല്‍ തള്ളുകയാണെന്നറിയിച്ചു.രാഷ്ട്രപതി തീരുമാനമെടുത്ത കേസില്‍ കോടതിയ്ക്ക് ഇനി ഒന്നും ചെയ്യാനാവില്ല.ജസ്റ്റിസ് ഭാനുമതി നിസഹായത അഭിഭാഷകനെ അറിയിച്ചു.

ഈ സമയമത്രയും പ്രതികളെ പ്രത്യേക സെല്ലുകളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയായിരുന്നു.
‘അവര്‍ സ്വയം ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും ജയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇവരെ കര്‍ശന നിരീക്ഷണത്തിലാക്കി, അവരോട് സംസാരിക്കാന്‍ ഒരു കൗണ്‍സിലറോട് ആവശ്യപ്പെട്ടു. ഷിഫ്റ്റ് പാറ്റേണില്‍, ജയില്‍ ഉദ്യോഗസ്ഥരെ ഓരോ വാര്‍ഡിനും പുറത്ത് അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിയോഗിച്ചു, രാത്രി മുഴുവന്‍ അവര്‍ ഉറങ്ങിയതേയില്ല ”ഉദ്യോഗസ്ഥര്‍ പറഞ്ഞു.തിഹാര്‍ ജയില്‍ മാനുവല്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പാലിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ ശവസംസ്‌കാരത്തിനായി കൊണ്ടുപോകുമെന്ന് കുടുംബങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ല. അവര്‍ വിസമ്മതിച്ചാല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് തിഹാര്‍ സംസ്‌കരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജയിലില്‍ കഴിയുമ്പോള്‍ പ്രതികള്‍ സമ്പാദിച്ച പണം അവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

കുറ്റവാളികളെ തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ്, വധശിക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്ന മണിക്കൂറിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ജയില്‍ സൂപ്രണ്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ സെല്ലില്‍ സന്ദര്‍ശിച്ചു.വാറണ്ടിന്റെ വിവര്‍ത്തനം തടവുകാരന് പ്രാദേശിക ഭാഷയില്‍ സൂപ്രണ്ട് വായിച്ചു കൊടുത്തു. തടവുകാരന്റെ സാക്ഷ്യപത്രം പോലുള്ള രേഖകള്‍ അതിനുശേഷം ഒപ്പിട്ട് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

വധശിക്ഷ നടപ്പാക്കുമ്പോഴെല്ലാം, മൃതദേഹം നീക്കം ചെയ്യുന്നതുവരെ ജയിലിലെ മറ്റെല്ലാ തടവുകാരെയും അവരുടെ ബാരക്കില്‍ പൂട്ടിയിടും, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുമ്പോഴും അത് തന്നെ നടപ്പാക്കി. ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week