KeralaNews

കടബാധ്യത; തിരുവനന്തപുരത്ത് സ്‌റ്റേഷനറി കടയുടമ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ജീവനൊടുക്കി. തച്ചോട്ടുകാവ് സ്വദേശി എസ്. വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍.

വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൊവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ സഹോദരന്‍ പറഞ്ഞു.

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടര്‍ രാമപുരം സ്വദേശി അജികുമാര്‍ (40) ആണ് മരിച്ചത്. ശ്രീരാമക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button