31 C
Kottayam
Friday, September 20, 2024

ജനറല്‍ മോട്ടോര്‍സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുക ഈ വിഭാഗം ജീവനക്കാര്‍ക്ക്‌

Must read

ന്യൂയോര്‍ക്ക്‌:ജനറല്‍ മോട്ടോര്‍സ് (ജിഎം) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നു. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം ജിഎം സ്ഥിരീകരിച്ചു. ജോലി നഷ്‌ടമാകുന്ന സ്റ്റാഫുകള്‍ക്ക് തിങ്കളാഴ്‌ച കമ്പനിയുടെ അറിയിപ്പ് ലഭിച്ചു. 76,000 പേരാണ് ജനറല്‍ മോട്ടോര്‍സില്‍ ആകെ ജോലി ചെയ്യുന്നത്. ഇവരില്‍ 1.3 ശതമാനത്തെ പിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. 

ടെക് ലോകത്തെ ബാധിച്ചിരിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടേഴ്‌സിലേക്കും എത്തിയിരിക്കുന്നു. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് വിഭാഗത്തിലെ 1000ത്തിലേറെ പേരെ പുറത്താക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഎന്‍ബിസിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഈ വാര്‍ത്ത ജനറല്‍ മോട്ടോര്‍സും സ്ഥിരീകരിച്ചിരിക്കുന്നു. ചിലവ് ചുരുക്കലിന്‍റെ ഭാഗമായല്ല ഈ കൂട്ടപ്പിരിച്ചുവിടല്‍ എന്ന് ജനറല്‍ മോട്ടോര്‍സ് വാദിക്കുന്നു.

കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് അബോട്ട് ആരോഗ്യ കാരണങ്ങളാല്‍ കമ്പനി വിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. അടുത്തിടെ ജിഎം പല സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും നേരിട്ടത് പിരിച്ചുവിടലിന് കാരണമായോ എന്ന് വ്യക്തമല്ല. 

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്‌ടമാകുന്നത്. മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് ടെക് ക്യാംപസില്‍ മാത്രം 600 തൊഴിലാളികള്‍ പിരിച്ചുവിടപ്പെടും. ഇവരില്‍ ഏറെ പേര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇതാദ്യമായല്ല ജിഎമ്മില്‍ തൊഴില്‍ നഷ്‌ടമുണ്ടാകുന്നത്.

2023 ഫെബ്രുവരിയിലും ഏപ്രിലിലും ആയ്യായിരത്തോളം തൊഴിലാളികള്‍ക്ക് ചിലവ് ചുരുക്കല്‍ പോളിസി കാരണം സ്വമേധയാ കമ്പനി വിടേണ്ടിവന്നിരുന്നു. 2024ല്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്‌ടമായതായാണ് കണക്ക്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week