25.5 C
Kottayam
Friday, September 27, 2024

അഞ്ചടിച്ച് മിസോറമിനെയും തകര്‍ത്തു,കേരളം സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ടില്‍

Must read

കോഴിക്കോട്: ആധികാരികം…രാജകീയം… സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്.

ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം.

മിസോറമിനെതിരേ മികച്ച പ്രകടനമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ പുറത്തെടുത്തത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.

ആറാം മിനിറ്റില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റില്‍ കേരളത്തിന്റെ ഉഗ്രന്‍ ഷോട്ട് മിസോറാം ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 27-ാം മിനിറ്റില്‍ കേരളത്തിന്റെ വിഘ്‌നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ കേരളം മിസോറമിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. നിരന്തരം ആക്രമിച്ച് കളിച്ച കേരളം നരേഷിലൂടെ ഒടുവില്‍ ലക്ഷ്യം കണ്ടു. പന്ത് പിടിച്ചെടുക്കുന്നതില്‍ മിസോറം ഗോള്‍കീപ്പര്‍ പിഴവുവരുത്തി. പോസ്റ്റിലേക്ക് വന്ന ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവുവരുത്തിയ ഗോള്‍കീപ്പറുടെ ദേഹത്ത് തട്ടിയ പന്ത് നേരെയെത്തിയത് നരേഷിന്റെ കാലിലേക്കാണ്. പ്രതിരോധതാരങ്ങളെ കാഴ്ചക്കാരാക്കി നരേഷ് പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.

ഗോള്‍ നേടിയ ശേഷം ആക്രമണം ശക്തിപ്പെടുത്തിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് പാഴാക്കിയത്. ഫിനിഷിങ്ങിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍ താരം നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി വലകുലുക്കിയത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് താരം ഗോളടിച്ചത്. ബോക്‌സിന്റെ പുറത്തുനിന്ന് നിജോയെടുത്ത അത്യുഗ്രന്‍ ഫ്രീകിക്ക് മിസോറം ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് പറന്നിറങ്ങി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

രണ്ടാം പകുതിയില്‍ കേരളത്തിന്റെ ആക്രമണങ്ങളുടെ ശക്തി പതിന്മടങ്ങായി വര്‍ധിച്ചു. 65-ാം മിനിറ്റില്‍ വീണ്ടും ടീം ഗോളടിച്ചു. ഇത്തവണ നരേഷാണ് ലക്ഷ്യം കണ്ടത്. അഞ്ച് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് നരേഷ് തൊടുത്തുവിട്ട ഗ്രൗണ്ടര്‍ ഗോള്‍കീപ്പറെയും നിസ്സഹായനാക്കി വലയിലെത്തി. നരേഷിന്റെ തകര്‍പ്പന്‍ ഗോള്‍ കണ്ട് മിസോറം പ്രതിരോധം അത്ഭുതപ്പെട്ടുനിന്നു. അത്രമേല്‍ ലോകോത്തര നിലവാരം പുലര്‍ത്തിയ ഗോളായിരുന്നു അത്. മത്സരത്തില്‍ നരേഷിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.

പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ശിഥിലമായിക്കിടന്ന മിസോറം പ്രതിരോധപ്പടയുടെ ഇടയിലൂടെ പന്ത് ലഭിച്ച ഗിഫ്റ്റി അനായാസം ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍, 80-ാം മിനിറ്റില്‍ മിസോറം ഒരു ഗോള്‍ തിരിച്ചടിച്ചു. മല്‍സംഫെലയാണ് ടീമിനായി വലകുലുക്കിയത്. പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് മല്‍സംഫെല അനായാസം വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് കേരള പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്ന് പതിച്ചു.

ഒരു ഗോള്‍ നേടിയതിന്റെ ആഘോഷം മിസോറം ക്യാമ്പില്‍ അവസാനിക്കും മുന്‍പ് കേരളം വീണ്ടും ഗോളടിച്ചു. ഇത്തവണ വിശാഖാണ് കേരളത്തിനായി വലകുലുക്കിയത്. റഹീമിന്റെ ക്രോസിന് കൃത്യമായി കാലുവെച്ച വിശാഖ് 85-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് കേരളത്തിനായി അഞ്ചാം ഗോള്‍ നേടി. ഇതോടെ കേരളം വിജയമുറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week