27.4 C
Kottayam
Thursday, June 4, 2026

കാെവിഡ് ആസ്ഥാനമായി വീണ്ടും കാസർഗോഡ്, 2 ആരോഗ്യ പ്രവർത്തകർ അടക്കം ഇന്ന് രാേഗം സ്ഥിരീകരിച്ചത് 10 പേർക്ക്

Must read

കാസർഗോഡ് :ഇന്ന് 10 പേർക്കു കൂടി കാെ വിഡ് സ്ഥിരീകരിച്ചതോടെ കാസർഗോഡ് വീണ്ടും ആശങ്കയുടെ മുൾമുനയിൽ .

മഹാരാഷ്ട്രയിൽ നിന്ന് നാലാം തീയതി വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന വ്യക്തിയും,(50  വയസ്സ്) , കൂടെ യാത്ര ചെയ്ത ഭാര്യയുമാണ്(35  വയസ്സ്) ഇന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും രോഗബാധ ഉണ്ടായി. കാറോടിച്ച വ്യക്തി ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി   വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു .പന്ത്രണ്ടാം തീയതി ആണ് ഇവരുടെ സ്രവം  പരിശോധനയ്ക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.

കാസർകോട് മുനിസിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് താമസം. കോട്ടയത്ത്‌  നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി  ആണ് അദ്ദേഹം കാസർഗോഡ് എത്തിയത്.

ശ്വാസകോശരോഗത്തെത്തുടർന്ന് ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്‌ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവം  പരിശോധനയ്ക്ക് അയച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു  വ്യകതി. ഇയാൾ പൂടംകല്ല്  താലൂക് ആശുപത്രിയിൽ നിരീക്ഷണത്തിൽ  ആയിരുന്നു.
പന്ത്രണ്ടാം തീയതി നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

- Advertisement -

രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കുമ്പള സ്വദേശികളായ 58, 31 വയസ്സുള്ള മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 58  വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രേമഹാ രോഗിയും ആയതിനാൽ പരിയാരം മെഡിക്കൽ  കോളേജിലും ബാക്കിയുള്ളവർ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയിൽ ഉള്ളത്.

- Advertisement -

അന്തർസംസ്ഥാന യാത്രക്കാരിൽ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാൽ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തിൽ  വരുന്നവർ റൂമികളിൽ തന്നെ നിരീക്ഷണത്തിൽ  കഴിയുന്നുവെന്നു കുടുംബങ്ങളും   ജാഗ്രത സമിതികളും  ഉറപ്പ് വരുത്തണം.

ഇത്തരക്കാർക്ക്  എന്തെകിലും രോഗലക്ഷണങ്ങൾ  ഉണ്ടെങ്കിൽ എത്രയും പെട്ടന്ന്  അടുത്തുള്ള ആരോഗ്യപ്രവർത്തകരേ വിവരം  അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week