24 C
Kottayam
Thursday, June 4, 2026

മലയാളികളുടെ പ്രിയ മദ്യം ജവാന് വീര്യം കുറഞ്ഞു, കാരണമിതാണ്

Must read

തിരുവല്ല:സംസ്‌ഥാനത്തു സാധാരണക്കാരായ മദ്യപരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡാണു ജവാന്‍ റം. നല്ല വീര്യം, വില കുറവും. പക്ഷേ, അടുത്തിടെയായി ജവാനു ലഹരി കുറഞ്ഞെന്നു മദ്യപര്‍ക്ക്‌ ആക്ഷേപമുണ്ടായിരുന്നു. ജവാന്‍ നിര്‍മിക്കുന്ന പുളിക്കീഴ്‌ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്കുള്ള സ്‌പിരിറ്റില്‍ മോഷണം പിടിക്കപ്പെട്ടതോടെയാണു കാരണം വെളിച്ചത്തുവന്നത്‌. കമ്ബനിയില്‍ എത്തിയിരുന്നതു പകുതിയോളം വെള്ളം ചേര്‍ത്ത സ്‌പിരിറ്റ്‌. അതു പതിവുപോലെ നേര്‍പ്പിച്ച്‌ നിറവും മണവും കലര്‍ത്തിയാല്‍ ആരു കിക്കാകാന്‍!

ലോഡ്‌ ചെയ്യുന്ന ഡിസ്‌റ്റിലറി മുതല്‍ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്‌ടറിയുടെ ഗോഡൗണില്‍ എത്തുന്നതു വരെ പല തരം തിരിമറികള്‍ നടത്തിയായിരുന്നു സ്‌പിരിറ്റ്‌ മോഷണം.നേരിട്ടും അല്ലാതെയും പലരും ഇതിന്റെ പങ്കു പറ്റി. ഒരു വര്‍ഷത്തോളമായി സ്‌പിരിറ്റ്‌ ലോഡില്‍ പതിവായി മോഷണം നടക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍.

ലോഡ്‌ ചെയ്യുന്ന ഡിസ്‌റ്റിലറിയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ടാങ്കറിന്റെ സീല്‍ തകര്‍ത്താണ്‌ സ്‌പിരിറ്റ്‌ ഇടനിലക്കാര്‍ക്കു വിറ്റ്‌ പണം വാങ്ങുന്നത്‌. മോഷ്‌ടിച്ചു വില്‍ക്കുന്ന സ്‌പിരിറ്റിന്റെ അത്രയും അളവ്‌ വെള്ളം ടാങ്കറില്‍ ചേര്‍ത്ത്‌ വീണ്ടും സീല്‍ ചെയ്യും. സീല്‍ പൊളിക്കുന്നതിനും വീണ്ടും വയ്‌ക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ ഡ്രൈവര്‍മാരുടെ പക്കലുണ്ടാകും.

40,000 ലിറ്റര്‍ സ്‌പിരിറ്റാണ്‌ ഒരു ടാങ്കറില്‍ കൊള്ളുന്നത്‌. ഇതില്‍ 20,000 ലിറ്റര്‍ മോഷ്‌ടിച്ച്‌ വില്‍ക്കും. അത്രയും വെള്ളംചേര്‍ക്കും. ഫലത്തില്‍ 20,000 ലിറ്റര്‍ സ്‌പിരിറ്റാകും ഫാക്‌ടറിയിലേക്ക്‌ കൊണ്ടുവരുന്നത്‌. ഫാക്‌ടറിയില്‍ എത്തുമ്ബോള്‍ അത്‌ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത്‌ പ്ര?ഡക്‌ഷന്‍ മാനേജരാണ്‌. വെയര്‍ഹൗസ്‌ മാനേജറായ അരുണ്‍ കുമാറിനും ഇതേ ഉത്തരവാദിത്വമുണ്ട്‌. തട്ടിപ്പു നടന്നിട്ടുണ്ടെന്ന്‌ അറിയാവുന്നതിനാല്‍ പരിശോധനാസമയത്തു കണ്ണടയ്‌ക്കും. എല്ലാം ഓക്കെ പറഞ്ഞ്‌ സ്‌പിരിറ്റ്‌ ഗോഡൗണിലേക്കു മാറ്റും. ഈ നേര്‍പ്പിച്ച സ്‌പിരിറ്റാണ്‌ ജവാന്‍ റം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്‌.

- Advertisement -

ഒരു വര്‍ഷത്തിനിടെ 50 ലക്ഷം രൂപയുടെ സ്‌പിരിറ്റ്‌ മോഷ്‌ടിച്ചു വിറ്റെന്നും പണം വെയര്‍ഹൗസ്‌ മാനേജരായ അരുണ്‍ കുമാറിനു കൈമാറിയെന്നുമാണ്‌ ഡ്രൈവര്‍മാരുടെ മൊഴി. ഒരു ലോഡ്‌ സ്‌പിരിറ്റില്‍ മോഷണം നടത്തുന്നതിന്‌ അരലക്ഷം രൂപയാണ്‌ ഡ്രൈവര്‍മാര്‍ക്കു നല്‍കിയിരുന്നത്‌. അരുണ്‍കുമാറുമായി മാത്രമാണ്‌ തങ്ങള്‍ക്ക്‌ ഡീലുണ്ടായിരുന്നതെന്നു പിടിയിലായ ഡ്രൈവര്‍മാര്‍ പറയുന്നു. തനിക്കു കിട്ടിയ പണം മറ്റുള്ളവര്‍ക്കും വീതംവച്ചെന്ന്‌ അരുണ്‍ പറയുന്നു.

- Advertisement -

എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ എറണാകുളത്തു വച്ച്‌ ലോറികള്‍ പരിശോധിച്ചാണു ക്രമക്കേട്‌ കണ്ടെത്തിയത്‌. ഡ്രൈവര്‍മാരെ അവിടെ വച്ച്‌ ചോദ്യം ചെയ്‌ത്‌ വിവരം മുഴുവന്‍ ശേഖരിച്ച ശേഷം ഉദ്യോഗസ്‌ഥരുടെ അകമ്ബടിയോടെ പുളിക്കീഴിലെ ഫാക്‌ടറിയില്‍ എത്തിക്കുകയായിരുന്നു. തിരുവല്ല എക്‌സൈസ്‌ ഓഫീസിലെ ചില ഉദ്യോഗസ്‌ഥര്‍ക്കും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week