24.8 C
Kottayam
Thursday, June 4, 2026

പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലി;ക്യാമറയും ഫോണും പിടിച്ചെടുക്കുന്നത് തെറ്റെന്ന് ഹൈക്കോടതി

Must read

കൊച്ചി: അറസ്റ്റിലായ പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലിയുടെ ഭാഗമാണെന്നും അതെങ്ങനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം. ദൃശ്യം പകർത്തിയെന്ന പേരിൽ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നു ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ മാധ്യമപ്രവർത്തകരുടെ മൊബൈൽഫോൺ പിടിച്ചെടുക്കുന്നതിനെയും വിമർശിച്ചു.

തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ചുകൊണ്ടുവരണം. മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന നടപടി തെറ്റാണ്. ഇത് ജനാധിപത്യത്തിലെ നാലാം തൂൺ എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ ദൃശ്യം പകർത്തിയെന്ന പേരിൽ ‘മാതൃഭൂമി ന്യൂസ്’ പ്രതിനിധികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെതിരെ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകർക്കു നിരന്തരം നോട്ടിസ് നൽകി വിളിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. പ്രതികളല്ലാത്തതിനാൽ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസിൽ മാധ്യമപ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും നിർദേശിച്ചു.

- Advertisement -

പൊലീസിന്റെ ഭാഗത്തുനിന്ന് മാധ്യമപ്രവർത്തകർക്ക് ദ്രോഹം ഉണ്ടാകില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും രേഖകൾ ഹാജരാക്കാൻ നോട്ടിസും സമൻസും അയയ്ക്കാൻ പൊലീസിന് അവകാശമുണ്ടെന്നും സർക്കാർ അറിയിച്ചു. 

- Advertisement -

സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതികൾ ഉടൻ പരിഗണിച്ച് ഹർജിക്കാരുടെ പ്രതിനിധിയെ കേട്ട് ഒരു മാസത്തിനുള്ളിൽ വേണ്ട നടപടിയെടുക്കാനും കോടതി നിർദേശിച്ചു. ഉപദ്രവിക്കുന്നില്ലെന്നും പൊലീസ് അവരുടെ ജോലി ചെയ്യുക മാത്രമാണു ചെയ്യുന്നതെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചത് കോടതി രേഖപ്പെടുത്തി.

പൊലീസിന് അന്വേഷണം തുടരാം, നിയമാനുസൃതം ഉചിത നടപടികൾ സ്വീകരിക്കാം. എഫ്ഐആറുമായി ബന്ധപ്പെട്ടു നോട്ടിസ് നൽകിയാൽ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week