24.9 C
Kottayam
Saturday, June 6, 2026

‘ഞാൻ ഒളിച്ചോടിപ്പോയ ആളോ എന്റെ മോനെ ഉപേക്ഷിച്ച് പോയ ആളോ അല്ല; മല്ലുട്രാവലറിനെതിരെ ആദ്യ ഭാര്യ

Must read

കൊച്ചി:മല്ലു ട്രാവലർ ഷാക്കീർ സുബ്ഹാനെതിരെ ഗുരുതരാരോപണങ്ങളുമായി ആദ്യ ഭാര്യ. ഗർഭിണി ആയിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ വെച്ച് ഷാക്കീർ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും യുവതി പറഞ്ഞു.

നിരവധിപെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ എന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കീറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.

Mallu travellers

” എന്റെ വയറ്റിന് ചവിട്ടി. എനിക്ക് അബോർഷൻ ആയി. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് എനിക്ക് അബോർഷൻ ആവുന്നത്. എന്റെ സ്വന്തം ഉമ്മാനെ പോലും അവൻ ഉമ്മയായല്ല കണ്ടത്. പല രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ട്. എന്റെ ഉമ്മ ഇപ്പോൾ ജീവനോടെയില്ല. എന്റെ പേരിൽ ഫേയ്ക്ക് ഐഡികൾ ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് ഇവൻ പൈസ വാങ്ങിക്കുമായിരുന്നു. ഞാൻ പ്രെഗ്നന്റ് ആയിരിക്കുന്ന സമയത്ത് ബീയറിന്റെ ഗ്ലാസ് വായിലേക്ക് ഒഴിച്ച് കുടിക്കാൻ നിർബന്ധിച്ചിട്ടുണ്ട്.

ഇപ്പോൾ മല്ലു ട്രാവലർ എന്ന പേരിൽ അവൻ നിൽക്കുന്നത് തന്നെ എന്റെ ഔദാര്യമായിട്ടാണ് ഞാൻ കരുതുന്നത്. സോഷ്യൽമീഡിയയിൽ ഒരുപാട് മോശമായ രീതിയിൽ എന്നെക്കുറിച്ച് പറയുന്നുണ്ട് ഷാക്കീർ. ഞാൻ ഒളിച്ചോടി പോയ ആളോ എന്റെ മോനെ ഉപേക്ഷിച്ച് പോയ ആളോ അല്ല, എനിക്ക് ലീഗലി ഡിവോഴ്‌സ് കിട്ടിയതാണ്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയത് ഈ ഷാക്കീറാണ്.

- Advertisement -

അത് എനിക്കും എന്റെ ഫാമിലിക്കും സുഹൃത്തുക്കൾക്കുമൊക്കെ ഒരുപാട് മോശം അനുഭവം ഇവനിൽ നിന്ന് ഉണ്ടായിട്ടുണ്ട്. സ്‌നാപ്പ് ചാറ്റ് വഴിയാണ് അവരുമായിട്ടുള്ള കോൺടാക്റ്റ് നടന്നിട്ടുള്ളത്. അത് പോലെ സ്വന്തമായിട്ടുള്ള നമ്പറിൽ നിന്നല്ല. അവർക്ക് ഇത് അവനാണെന്ന് വ്യക്തമാക്കാനുള്ള പ്രൂഫ് ഇവൻ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ലൈംഗികമായി എന്റെ ഹറാസ് ചെയ്യുമായിരുന്നു. പല സ്ത്രീകളും ആണെന്ന ചിന്തയിലാണ് എന്നെ ഹറാസ് ചെയ്യാറ്, ബ്ലൂ ഫിലിംസിന് അഡിക്റ്റായിരുന്നു അവൻ.

- Advertisement -

എനിക്ക് പെട്ടെന്ന് ലെഫ്റ്റ് സൈഡ് സ്‌ട്രോക്ക് വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് മാനസികമാണെന്ന് പറഞ്ഞ് മെന്റൽ ആശുപത്രിയിലേക്ക് ആണ് എന്നെ കൊണ്ടുപോയത്. അഭിനയിക്കുന്നത് ആണെന്നൊക്കെ പറഞ്ഞാണ് കൊണ്ടുപോയത്. അന്ന് എന്നെ ചികിത്സിച്ചിരുന്നെങ്കിൽ ഈ അവസ്ഥയിൽ ആകുമായിരുന്നില്ല.

ഞാൻ ഒരു ഹാർട്ട് പേഷ്യന്റാണ്. വളരെ അപൂർവമായി വരുന്ന ബ്ലഡ് ക്യാൻസർ പേഷ്യന്റാണ്. മുമ്പെ ഉണ്ടായിരുന്ന സംഭവം കണ്ടുപിടിക്കാത്തത് കൊണ്ട് മാത്രം ആണ് ഇത്രയും ഒരു അവസ്ഥയിൽ ആയതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്റെ ഫാമിലിയിലെ ഒരുപാട് പേരുടെ ഫോട്ടോസ് മോർഫ് ചെയ്തിട്ടും അല്ലൊതെ ക്യാമറ വെച്ച് എടുത്തിട്ടും അവരുടെ കാര്യം പറഞ്ഞ് എന്നെ ബ്ലാക്ക് നെയിൽ ചെയ്യാറുണ്ടായിരുന്നു, യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week