24.3 C
Kottayam
Saturday, June 6, 2026

എത്തിക്സ് കമ്മിറ്റി ചെയർമാന്റേത് വൃത്തികെട്ട ചോദ്യങ്ങൾ, കയ്യിൽ തെളിവുണ്ട്’’: ബിജെപിയെ ആക്രമിച്ച് മഹുവ

Must read

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ മൊഴിയെടുത്ത എത്തിക്സ് കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ചെയർമാൻ വൃത്തികെട്ടതും അനാവശ്യവുമായ ചോദ്യങ്ങളാണ് ഉന്നയിച്ചത് എന്ന തന്റെ ആരോപണത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് മഹുവ പറഞ്ഞു. 

‘‘തെറ്റായ പ്രചാരണം നടത്തി വനിതാ എംപിമാരെ പുറത്താക്കുന്നതിനു മുൻപ് ബിജെപി ഒന്നറിയുക, എത്തിക്സ് കമ്മിറ്റിയിൽ നടന്ന സംഭാഷണങ്ങളുടെ ഒരു വാക്കു പോലും കുറയാതെയുള്ള കൃത്യമായ റിക്കോർഡ് എന്റെ കൈവശമുണ്ട്. ചെയർമാന്റെ തരംതാണ, വൃത്തികെട്ട, അനാവശ്യ ചോദ്യങ്ങൾ, പ്രതിപക്ഷത്തിന്റെ പ്രതിഷേധം, എന്റെ പ്രതിഷേധം– ഇതെല്ലാം കയ്യിലുണ്ട്.’’– മഹുവ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

അദാനി വിഷയത്തിൽ ബിജെപി തനിക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താൻ പദ്ധതിയിടുകയാണെന്ന് അറിയാൻ സാധിച്ചെന്നും മഹുവ വ്യക്തമാക്കി. ‘‘ബിജെപി എനിക്കെതിരെ ക്രിമിനൽ കേസുകൾ പദ്ധതിയിടുകയാണെന്ന് അറിയാൻ സാധിച്ചു. എല്ലാം സ്വാഗതം ചെയ്യുന്നു. എന്നാൽ അദാനിയുടെ 13,000 കോടി രൂപയുടെ അഴിമതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് സിബിഐയും ഇ.ഡിയും എന്റെ ചെരിപ്പുകളുടെ എണ്ണം എടുക്കാൻ വരൂ’’–മഹുവ പറഞ്ഞു.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ മൊഴിയെടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിൽനിന്ന് മഹുവ ഇറങ്ങിപ്പോയിരുന്നു. കോഴ ആരോപണം നേരിടുന്ന മഹുവ, കമ്മിറ്റിയുടെ ചോദ്യങ്ങൾ സ്വകാര്യതയിലേക്കു കടന്നുകയറുന്നതാണെന്ന് ആരോപിച്ചാണ് ക്ഷുഭിതയായി ഇറങ്ങിപ്പോയത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണു കമ്മിറ്റിയിലെ ഭരണകക്ഷി അംഗങ്ങൾ പെരുമാറിയതെന്നും വൃത്തികെട്ട ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും മഹുവ ആരോപിച്ചിരുന്നു.

- Advertisement -

കമ്മിറ്റി അംഗങ്ങളായ എൻ.ഉത്തംകുമാർ റെഡ്ഡി (കോൺഗ്രസ്), ഡാനിഷ് അലി (ബിഎസ്പി) അടക്കമുള്ള പ്രതിപക്ഷ എംപിമാരും മഹുവയ്ക്കൊപ്പം യോഗം ബഹിഷ്കരിച്ചു. ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനാണു മഹുവ ഇറങ്ങിപ്പോയതെന്നും തനിക്കെതിരെ അവർ മോശം പരാമർശം നടത്തിയെന്നും കമ്മിറ്റി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കർ തിരിച്ചടിച്ചു. പാർലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണിതെന്ന് മഹുവയ്‌ക്കെതിരെ പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week