24.2 C
Kottayam
Saturday, June 6, 2026

പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇല്ലാത്ത എന്തവകാശമാണ് ഭീമാ ഗോവിന്ദനുള്ളത്, സ്വപ്നയ്‌ക്കൊപ്പമുള്ള ഫോട്ടോ വിവാദത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍

Must read

കൊച്ചി:സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി ഉടമ ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. IT ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടം ഉണ്ടാക്കുന്ന, അഡ്വ. ഹരീഷ് വാസുദേവന്‍‌ അടക്കമുള്ളവരുടെ പോസ്റ്റ് നീക്കം ചെയ്യണം എന്നാണ് ഭീമയുടെ ആവശ്യം. ഭീമയുടെ പരാതിയ്ക്കെതിരെ പ്രതികരണവുമായി ഹരീഷ് വാസുദേവന്‍‌ രംഗത്തെത്തി.

പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ മറ്റു അധികാരികളെയോ പൊതുതാല്പര്യത്തിൽ മാന്യമായി വിമർശിക്കാൻ നിയമമുള്ള നാട്ടിൽ അവർക്കില്ലാത്ത എന്തവകാശമാണ് ഭീമ ഗോവിന്ദന് ഉള്ളതെന്നും അറിയാൻ താല്പര്യമുണ്ടെന്ന് ഹരീഷ് വാസുദേവന്‍‌ പറഞ്ഞു.

ഭീമ ജ്വല്ലറി ഉടമയായ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സ്വപ്നയ്ക്ക് ഒപ്പമുള്ള സാന്നിധ്യം അടക്കം അന്വേഷിക്കാത്തതും ചർച്ചയാകാത്തതും എന്തേ എന്നു ഒരു പൗരൻ പരസ്യമായി ചോദിച്ചാൽ, അത് ചാനലുകൾക്ക് ഭീമയുടെ പരസ്യം കിട്ടുന്നത് കൊണ്ടാണോ എന്നു ചോദിച്ചാൽ ഭീമയ്ക്കോ, ഉടമ ഗോവിന്ദനോ മാനനഷ്ടം ഉണ്ടാകേണ്ട കാര്യമില്ല. ചാനലുകൾക്ക് മാനനഷ്ടം ഉണ്ടായേക്കാം.

രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ IT ആക്റ്റ് 69A വകുപ്പിലുള്ള സർക്കാരിന്റെ അധികാരം ഉപയോഗിക്കണം എന്നാണ് ഭീമ ജ്വല്ലറിയുടെ ആവശ്യം. വ്യക്തികൾക്ക് മാനഹാനി ഉണ്ടായാൽ 69A ഉപയോഗിക്കാൻ കഴിയില്ലെന്നും, IT ആക്ടിലെ ഈ അധികാരം ദുരൂപയോഗിച്ചാൽ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമായ നിലപാട് എടുത്തു. ഹൈക്കോടതിയ്ക്കും ഭീമയുടെ വാദം സ്വീകാര്യമല്ല. എന്തുകൊണ്ട് 69A യിലെ അധികാരം ഉപയോഗിക്കണം എന്ന ചോദ്യത്തിന് ഭീമയ്ക്ക് മറുപടിയും ഉണ്ടായില്ലെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

- Advertisement -

സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയോടൊപ്പമുള്ള ഭീമ ഉടമ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സാന്നിധ്യം കൂടി അന്വേഷിക്കേണ്ടതല്ലേ, എല്ലാ ആംഗിളും അന്വേഷിച്ചു കേസിൽ സത്യം കണ്ടെത്തേണ്ടതല്ലേ എന്നു ഒരു പൗരൻ സോഷ്യൽ മീഡിയയിൽ പൊതുതാല്പര്യാർഥം സംശയം ചോദിച്ചാൽ ഈ നാട്ടിലെ സമാധാനം എങ്ങനെയാണ് തകരുക എന്നറിയാൻ കാത്തിരിക്കുന്നുവെന്നും ഹരീഷ് കുറിച്ചു.

- Advertisement -

അഡ്വ. ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഭീമ ഹരജി – വെടി വഴിപാട്.

എന്റേത് അടക്കം കുറച്ചു പേരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി ഉടമ ഗോവിന്ദൻ ബഹു.കേരളാ ഹൈക്കോടതിയെ സമീപിച്ചു. IT ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടം ഉണ്ടാക്കുന്ന പോസ്റ്റ് നീക്കം ചെയ്യണം എന്നാണ് ഭീമയുടെ ആവശ്യം. താഴെയുണ്ട് ഞാനിട്ട പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട്.

- Advertisement -

ഭീമ ജ്വല്ലറി ഉടമയായ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സ്വപ്നയ്ക്ക് ഒപ്പമുള്ള സാന്നിധ്യം അടക്കം അന്വേഷിക്കാത്തതും ചർച്ചയാകാത്തതും എന്തേ എന്നു ഒരു പൗരൻ പരസ്യമായി ചോദിച്ചാൽ, അത് ചാനലുകൾക്ക് ഭീമയുടെ പരസ്യം കിട്ടുന്നത് കൊണ്ടാണോ എന്നു ചോദിച്ചാൽ ഭീമയ്ക്കോ, ഉടമ ഗോവിന്ദനോ മാനനഷ്ടം ഉണ്ടാകേണ്ട കാര്യമില്ല. ചാനലുകൾക്ക് മാനനഷ്ടം ഉണ്ടായേക്കാം. എന്റെ ഉദ്ദേശശുദ്ധി പോസ്റ്റിൽ വ്യക്തമാണ്. അതവിടെ നിൽക്കട്ടെ.

രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ IT ആക്റ്റ് 69A വകുപ്പിലുള്ള സർക്കാരിന്റെ അധികാരം ഉപയോഗിക്കണം എന്നാണ് ഭീമ ജ്വല്ലറിയുടെ ആവശ്യം. ഇതെങ്ങനെ അതിന്റെ പരിധിയിൽ വരുമെന്ന കോടതിയുടെ ചോദ്യത്തിന്, മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാമല്ലോ, അതുപോലെ ഭീമ ഉടമ ഗോവിന്ദനെതിരെ പോസ്റ്റ് ഇട്ടാലും ‘പൊതുസമാധാന’ത്തെ ബാധിക്കും എന്നാണ് ഭീമയുടെ അഭിഭാഷകൻ പറഞ്ഞത്. (കേട്ടപ്പോൾ എനിക്ക് ചിരി അടക്കാനായില്ല, സോറി).

വ്യക്തികൾക്ക് മാനഹാനി ഉണ്ടായാൽ 69A ഉപയോഗിക്കാൻ കഴിയില്ലെന്നും, IT ആക്ടിലെ ഈ അധികാരം ദുരൂപയോഗിച്ചാൽ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമായ നിലപാട് എടുത്തു. കീഴ്ക്കോടതിയിൽ മാനനഷ്ടക്കേസ് കൊടുക്കണമെന്ന് സാരം.

ബഹു ഹൈക്കോടതിക്ക് തൽക്കാലം ഭീമയുടെ വാദം സ്വീകാര്യമല്ല. എന്തുകൊണ്ട് 69A യിലെ അധികാരം ഉപയോഗിക്കണം എന്ന ചോദ്യത്തിന് ഭീമയ്ക്ക് മറുപടിയും ഉണ്ടായില്ല. മറ്റൊരു ദിവസം വാദിക്കാമെന്ന് മറുപടി പറഞ്ഞു. ഇടക്കാല ഉത്തരവൊന്നും ഇല്ല.

കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ഞാൻ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ്. കേസ് പിന്നീട് പരിഗണിക്കും.

സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയോടൊപ്പമുള്ള ഭീമ ഉടമ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സാന്നിധ്യം കൂടി അന്വേഷിക്കേണ്ടതല്ലേ, എല്ലാ ആംഗിളും അന്വേഷിച്ചു കേസിൽ സത്യം കണ്ടെത്തേണ്ടതല്ലേ എന്നു ഒരു പൗരൻ സോഷ്യൽ മീഡിയയിൽ പൊതുതാല്പര്യാർഥം സംശയം ചോദിച്ചാൽ ഈ നാട്ടിലെ സമാധാനം എങ്ങനെയാണ് തകരുക എന്നറിയാൻ ഒരു കാത്തിരിക്കുന്നു.

പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ മറ്റു അധികാരികളെയോ പൊതുതാല്പര്യത്തിൽ മാന്യമായി വിമർശിക്കാൻ നിയമമുള്ള നാട്ടിൽ അവർക്കില്ലാത്ത എന്തവകാശമാണ് ഭീമ ഗോവിന്ദന് ഉള്ളതെന്നും അറിയാൻ താല്പര്യമുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ പോസ്റ്റ് നീക്കം ചെയ്യണമല്ലോ. അതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week