28.8 C
Kottayam
Thursday, June 4, 2026

നിനക്ക് ഇതുവരെ ആയില്ലേ എന്ന ചോദ്യവും, ആയില്ലെങ്കില്‍ പെണ്‍കുട്ടി ആവില്ലല്ലോ എന്ന സങ്കടവും; കുറിപ്പ് വൈറല്‍

Must read

ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് മുമ്പും പലരും തുറന്നെഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഫാത്തിമ അസ്ല എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

പതിനഞ്ചാം വയസ്സിലോ മറ്റോ ആണ് എനിക്ക് periods ആവുന്നത്… അതിന് മുന്നെ കൂട്ടുകാരികള്‍ക്കെല്ലാം periods ആയിട്ടുണ്ടായിരുന്നു… അത്കൊണ്ട് തന്നെ ആദ്യമൊക്കെ കൗതുകമായിരുന്നു.. പിന്നെ നിനക്ക് ഇതുവരെ ആയില്ലേ എന്ന ചോദ്യവും periods ആയില്ലെങ്കില്‍ പെണ്‍കുട്ടി ആവില്ലല്ലോ എന്ന സങ്കടവും (പ്രായത്തിന്റെ പക്വത കുറവില്‍ ഉണ്ടായ തോന്നല്‍ മാത്രം ), എല്ലാവരെയും പോലെ നോര്‍മല്‍ ആവണം എന്ന ആഗ്രഹവും ഒക്കെ എന്നെ ഒരു തരം നിരാശയില്‍ എത്തിച്ച സമയത്താണ് എനിക്ക് periods ആവുന്നത്.. രണ്ട്, മൂന്ന് മാസം കഴിഞ്ഞപ്പോയാണ് ഇതിനെ വൈകി വന്ന വസന്തം എന്നൊന്നും വിളിക്കാന്‍ പറ്റില്ല എന്ന് മനസ്സിലായത്.. പൊതുവെ എല്ലാ സമയവും വേദന ഉള്ള ഒരാളാണ് ഞാന്‍.. എപ്പോഴും എന്തെങ്കിലും ഒക്കെ വേദന ഉണ്ടാവാറുണ്ട്.. പക്ഷെ, മെന്‍സസ് സമയത്ത് എല്ലാ വേദനകളും കൂടും.. വയര്‍ വേദനയും നടുവേദനയും കാലിന് കടച്ചിലും എല്ലാം കൂടെ ആവുമ്പോഴേക്കും തളര്‍ന്നു പോവാറുണ്ട് പല മാസങ്ങളിലും..

എന്നാലും ശാരീരിക വേദനയെക്കാള്‍ എന്നെ ബുദ്ധിമുട്ടിക്കാറുള്ളത് mood swings ആണ്..ബ്ലീഡിംഗ് വരുന്നതിനും 89 ദിവസം മുന്നെ എനിക്ക് ബുദ്ധിമുട്ടുകള്‍ തുടങ്ങാറുണ്ട് (prementsrual syndrome ), periods ആയി 34 ദിവസം വരെ അത് നീണ്ട് നില്‍ക്കാറും ഉണ്ട്..എല്ലാ മാസവും ഇത്രയും ദിവസങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട് എന്ന് ചുരുക്കം.. ചിരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഞാന്‍ ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും വെറുതെ കരയുകയും കാരണം ഒന്നും ഇല്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്..ഒറ്റപെട്ടു എന്ന് തോന്നാറുണ്ട്.. ചില രാത്രികളിലൊക്കെ സ്വയം വേദനിപ്പിക്കാറുണ്ട്.. എന്നെ പോലെയോ അതില്‍ കൂടുതലോ എന്റെ പ്രശ്നങ്ങള്‍ മറ്റുള്ളവരെ ബാധിക്കുന്നതും ഞാന്‍ ബന്ധങ്ങളില്‍ toxic ആവുന്നതും നോക്കി നിസ്സഹായയായി നില്‍ക്കാറുണ്ട്.. എല്ലാവരെയും ചിരിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഞാന്‍ ചിലപ്പോഴെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ സങ്കടപ്പെടുത്താറുണ്ട്.. അത്രയും ബുദ്ധിമുട്ടിയാണ് എന്റെ ഓരോ മാസവും കടന്ന് പോവാറുള്ളത്…തുറന്ന് പറയുന്നതിനും എഴുതുന്നതിനും കാരണം എന്നെ എല്ലായ്പ്പോഴും ഒരുപോലെ പ്രതീക്ഷിക്കരുത് എന്ന് പറയാന്‍ കൂടിയാണ് …എന്ത്കൊണ്ടാണ് സംസാരിക്കാത്തത്, പ്രതികരിക്കാത്തത്, എഴുതാത്തത് എന്ന് ചോദിക്കുന്നവരോട് ഇങ്ങനെയുള്ള സമയങ്ങളിലൂടെയും ഒരു പെണ്‍കുട്ടി കടന്ന് പോവാറുണ്ട് എന്ന് ഓര്‍മിപ്പിക്കുവാന്‍ വേണ്ടി മാത്രം…ചിത്രത്തിന് കടപ്പാട് : Shabna Sumayya

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week