24.5 C
Kottayam
Friday, June 5, 2026

ആറുജില്ലകളിൽ പ്ലസ്‌വണ്ണിന്‌ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ

Must read

കോട്ടയം:സംസ്‌ഥാനത്ത ആറുജില്ലകളിൽ പത്താം ക്ലാസ്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ്‌വണ്ണിന്‌ സീറ്റുകൾ കൂടുതൽ. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ എസ്‌.എസ്‌.എൽ. സി. പരീക്ഷയ്‌ക്ക്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ്‌ ഹയർസെക്കൻഡറിക്ക്‌ കൂടുതലുള്ളത്‌.

തിരുവനന്തപുരം, പാലക്കാട്‌, മലപ്പുറം, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലാണ്‌ കഴിഞ്ഞ ദിവസം 20 ശതമാനം സീറ്റുകൾ കൂട്ടിയത്‌. സീറ്റ്‌ വർധിപ്പിച്ചപ്പോഴാണ്‌ തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ്‌ കൂടിയത്‌.

ആറുജില്ലകളിൽ എസ്‌.എസ്‌.എൽ.സി.ക്ക്‌ വിജയിച്ച കുട്ടികളുടെ എണ്ണം, ഹയർസെക്കൻഡറി സീറ്റുകൾ എന്നീ ക്രമത്തിൽ( ബ്രായ്‌ക്കറ്റിൽ അധിക സീറ്റുകൾ)

തിരുവനന്തപുരം:- 33891, 37650 (3759)

- Advertisement -

ആലപ്പുഴ:-21917, 22639 (722)

- Advertisement -

പത്തനംതിട്ട:-10341, 14781 (4440)

ഇടുക്കി:- 11197, 11867 (670)

കോട്ടയം:-19636, 22208 (2572)

- Advertisement -

എറണാകുളം:- 31491, 32539 (1048)

സി.ബി.എസ്‌.ഇ., ഐ.സി.എസ്.ഇ. സിലബസിൽനിന്നുള്ള കുട്ടികൾ സംസ്‌ഥാന പ്ലസ്‌ടു സിലബസിലേക്ക്‌ വന്നില്ലെങ്കിൽ ഈ ജില്ലകളിൽ ഇത്തവണ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ബാക്കി എട്ടുജില്ലകളിലും സീറ്റുകൾ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്‌.

കഴിഞ്ഞ വർഷം സംസ്‌ഥാനത്ത്‌ സി.ബി.എസ്‌.ഇ./ഐ.സി.എസ്‌.ഇ. സിലബസിൽ നിന്നുള്ള 37,000 കുട്ടികൾ ഹയർ സെക്കൻഡറി കേരള സിലബസിൽ ചേർന്നുവെന്നാണ്‌ കണക്ക്‌. എന്നിട്ടും ഹയർ സെക്കൻഡറിയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഈ വർഷം അവർക്ക് പൊതു പരീക്ഷയില്ലാഞ്ഞതിനാൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞേക്കാം. പോളിടെക്‌നിക്കിലും വി.എച്ച്.എസ്‌.ഇ.യിലും കുട്ടികൾ ചേരുന്നതുകൂടി കണക്കാക്കിയാൽ ഇപ്പോഴത്തെ നിലയിലുള്ള സീറ്റുവർധന അശാസ്‌ത്രീയമാണെന്ന്‌ എയ്‌ഡഡ്‌ ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷത്തെക്കാൾ 2551 കുട്ടികൾ മാത്രമാണ് അധികമായി എസ്‌.എസ്‌.എൽ.സി. വിജയിച്ചത്.വർഷാവർഷം ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി സീറ്റുകൾ പരിഗണിക്കുമ്പോൾ സീറ്റുവർധന ആവശ്യമില്ലെന്ന്‌ എയ്‌ഡഡ്‌ ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ അസോസിയേഷൻ പറയുന്നു.

ഹയർ സെക്കൻഡറി സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കാതിരിക്കാൻ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം, വർഷാവർഷമുള്ള മാർജിനൽ വർധന ഒഴിവാക്കി 50 ആയി നിജപ്പെടുത്തണമെന്നും ഒരു ജില്ലയിൽ, കഴിഞ്ഞ വർഷത്തെക്കാൾ അധികമായി വിജയിച്ച പത്തോ, ഇരുനൂറോ കുട്ടികളുടെ പേരിൽ സീറ്റ് കൂട്ടാനും പുതിയ ബാച്ച് അനുവദിക്കാനും തുനിയരുതെന്നും എ.എച്ച്‌.എസ്‌.ടി.എ. ജനറൽ സെക്രട്ടറി എസ്.മനോജ് അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week