24.6 C
Kottayam
Friday, June 5, 2026

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിച്ചത് രേഖ കടത്താനോ? സെക്രട്ടറിയേറ്റിലെ തീപ്പിടുത്തങ്ങളുടെ കണക്ക് പറഞ്ഞ് ഇ.പി.ജയരാജൻ

Must read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്‍റെ മറവിൽ യുഡിഎഫും ബിജെപിയും ഒത്തുകളിച്ച് കേരളത്തിൽ അക്രമം അഴിച്ചുവിടാൻ നോക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. കസ്റ്റംസിന് കൈമാറേണ്ട രേഖകൾ കത്തിയെന്നത് പോലത്തെ ബാലിശമായ വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അവിടെ അത്തരം രേഖകളല്ല സൂക്ഷിക്കാറ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകേണ്ട ഒരു രേഖയും കത്തിയിട്ടില്ല. അവയെല്ലാം സുരക്ഷിതമാണ്. ഇ- ഫയലിംഗ് സംവിധാനം സമഗ്രമായി നടപ്പാക്കിയ സർക്കാരാണിതെന്നും ഇ പി ജയരാജൻ പറഞ്ഞ‌ു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ആദ്യമായാണോ തീ പിടിക്കുന്നത്? എന്നാണ് മന്ത്രി ചോദിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ചും ഫയൽ കത്തിക്കലിനെക്കുറിച്ചും പറഞ്ഞാൽ മറ്റൊരു കാര്യം ഓർമിപ്പിക്കേണ്ടി വരും. യുഡിഎഫ് ഭരണകാലത്ത് ആർ രാമചന്ദ്രൻ നായർ ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ പൂജപ്പുര ജയിൽ വളപ്പിലേക്ക് ഫയൽ കൊണ്ടുപോയി അവിടെ വച്ച് അതൊക്കെ കത്തിച്ച് നശിപ്പിച്ചില്ലേ? സെക്രട്ടേറിയറ്റിനെ സുരക്ഷിതമായ ഒരിടമാക്കി മാറ്റാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇന്നലെ മാധ്യമപ്രവർത്തകർ ഇവിടെ എത്തിയപ്പോൾ അതിനൊപ്പം ആരൊക്കെയോ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് തള്ളിക്കയറിയില്ലേ? അത് തടയണ്ടേ? അങ്ങനെ ആർക്കും കേറി വരാവുന്ന സ്ഥലമാണോ സെക്രട്ടേറിയറ്റ്? പണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ കസേരയിൽ ഒരു ഭ്രാന്തൻ കയറിയിരുന്നില്ലേ? അത് പോലെ ഇനി ഉണ്ടാകരുത്, എന്ന് മന്ത്രി.

പ്രധാനമന്ത്രിയുടെ

കാര്യാലയത്തിലും പല മന്ത്രാലയങ്ങളുടെ ഓഫീസിലും നോർത്ത്, സൗത്ത് ബ്ലോക്കുകളിലും തീപിടിച്ചിട്ടില്ലേ എന്ന് മന്ത്രി ചോദിക്കുന്നു. പാർലമെന്‍റ് അനക്സിൽ ഓഗസ്റ്റ് 16-നാണ് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ വീടായ ലോക് കല്യാൺ മാർഗിലും ഓഫീസിലും തീപിടിത്തമുണ്ടായി. അവിടെ മോദി വല്ല രേഖയും കടത്തിയിട്ട് ഉണ്ടാക്കിയതാണെന്ന് ഇവരാരെങ്കിലും പറയുമോ? പ്രതിപക്ഷനേതാവ് ആ റോൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കണം. കെ സുരേന്ദ്രൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണെന്നെങ്കിലും ഓർക്കണം, എന്ന് മന്ത്രി പരിഹസിച്ചു.

- Advertisement -

ഇവിടെ ഇ ഫയലിംഗ് സിസ്റ്റമല്ലേ? ഒരു രേഖയും അങ്ങനെ ഇല്ലാതാകില്ല, എന്ന് പറഞ്ഞ മന്ത്രി, 2012 മുതൽ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തങ്ങളുടെ കണക്കുകൾ എണ്ണിപ്പറഞ്ഞു. 2012-ൽ നോർത്ത് ബ്ലോക്ക് നാലാം നിലയിൽ തീപിടിത്തമുണ്ടായി, അതേ വർഷം തന്നെ അനക്സിന്‍റെ ഒന്നാം നിലയിൽ പിആർ‍ഡി സെക്ഷനിൽ തീപിടിച്ചു. 2-014ൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ തീപിടിത്തമുണ്ടായി. 2014-ൽത്തന്നെ നോർത്ത് സാൻവിച്ച് ബ്ലോക്കിലും തീപിടിച്ചു. 2015-ൽ നോർത്ത് ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോറിൽ തീപിടിച്ചു. 2015-ൽ അനക്സ് സെല്ലുലാർ യൂണിറ്റിൽ തീപിടിച്ചു. ഇങ്ങനെ പല കാലങ്ങളിൽ സെക്രട്ടേറിയറ്റിൽ തീപിടിച്ചിട്ടുണ്ട്.

- Advertisement -

തീപിടിത്തത്തിൽ അന്വേഷണമുണ്ടാകും. അന്വേഷണത്തിന് സഹായകമാകാൻ വേണ്ടിയാണ് മാധ്യമങ്ങളെ ഉൾപ്പടെ തടഞ്ഞത്. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റി, എന്നും മന്ത്രി വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week