27.6 C
Kottayam
Thursday, June 4, 2026

240 ഗ്രാം സ്വർണവുമായി മുങ്ങി; 18 വര്‍ഷത്തിനുശേഷം പണം നൽകി തടിയൂരി

Must read

മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ്‌ ജൂവലറിയിൽനിന്ന് 240 ഗ്രാം സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിലായതോടെ ഉടമയ്ക്ക് പണം നൽകി തടിയൂരി. തട്ടിയെടുത്ത സ്വർണത്തിന്റെ വില കണക്കാക്കി പണം നൽകിയാണ് കേസ് തീർപ്പാക്കിയത്.

കോടതി ഇടപെട്ട് പ്രതിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പണം തിരികെ നൽകിയതെന്ന് സ്വർണം നഷ്ടപ്പെട്ട മൂവാറ്റുപുഴ കല്ലറയ്ക്കൽ ജൂവലറി ഉടമ വേണുഗോപാൽ പറഞ്ഞു. ഇതോടെ റിമാൻഡിലായിരുന്ന പ്രതി മഹീന്ദ്ര ഹസ്ബാ യാദവിന് (53) ജാമ്യവും ലഭിച്ചു. പ്രതിയെ കൂടുതൽ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്.

മുംബൈയിൽനിന്ന്‌ പോലീസ് പിടികൂടി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഇരട്ടിസ്വർണം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. അത് മുഖവിലയ്ക്കെടുക്കാതെ പോലീസ് സംഘം പ്രതിയുമായി പോന്നു. സംഘം മൂവാറ്റുപുഴയിൽ എത്തുമ്പോൾ മഹീന്ദ്രന്റെ മകൻ അഭിഭാഷകനുമായി കാത്തുനിൽപ്പുണ്ടായിരുന്നു.

നഷ്ടപ്പെട്ട സ്വർണത്തിന്റെ വിലയും വർഷങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കണക്കാക്കി ഇരട്ടിത്തുകയാണ് ചോദിച്ചതെങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണുഗോപാൽ പറയുന്നു. മുംബൈയിൽനിന്ന് വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതോടെ പരാതിയില്ലെന്ന് അഭിഭാഷകന് രേഖാമൂലം എഴുതി നൽകി.

- Advertisement -

അതിനിടെ, പോലീസ് അന്വേഷിച്ചുനടന്ന പ്രതി മൂന്നാഴ്ച മുൻപ്‌ മൂന്നാറിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെ മൂവാറ്റുപുഴയിൽ കുടുംബസമേതം വന്നുപോയെന്ന വിവരവും പുറത്തുവന്നു. സ്വർണം അപഹരിച്ച ജൂവലറിക്ക് സമീപമെത്തിയതും ആരും അറിഞ്ഞില്ല. മഹീന്ദ്രൻ തന്നെയാണ് ഇക്കാര്യം വേണുഗോപാലിനോടും പോലീസിനോടും പറഞ്ഞത്. അന്ന് വന്നപ്പോൾ മുൻപ്‌ താൻ ജോലിചെയ്തിരുന്ന ജൂവലറി കുടുംബാംഗങ്ങൾക്ക് കാട്ടിക്കൊടുത്തതായും മഹീന്ദ്രൻ പറഞ്ഞു.

- Advertisement -

മഹീന്ദ്രനും സഹോദരനും മുംബൈയിലെ മുളുണ്ടിൽ ഒരോ ജൂവലറി വീതമുണ്ട്. സഹോദരന്റെ ജൂവലറിയുടെ ഉദ്ഘാടനചിത്രം മഹീന്ദ്രന്റെ മകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽനിന്നാണ് ഇയാളെ കുറിച്ച് വേണുഗോപാലിന് വിവരം ലഭിക്കുന്നത്. ഇവിടെനിന്ന് 15 കിലോമീറ്റർ മാറിയാണ് മഹീന്ദ്രന്റെ ജൂവലറി.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നല്ലാതെ പരാതിക്കാരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിച്ചോ എന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week