28.1 C
Kottayam
Sunday, June 7, 2026

എന്ത് തീരുമാനിക്കണമെന്ന് പഠിപ്പിക്കാന്‍ വരരുത്: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

Must read

ന്യൂഡല്‍ഹി: ഗുണ്ടാത്തലവന്‍ അബുസലീമുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. “കോടതി എന്തു തീരുമാനമെടുക്കണമെന്ന് സർക്കാർ പഠിപ്പിക്കാൻ വരരുതെന്ന്’ എന്നായിരുന്നു കോടതിയുടെ വിമർശനം. മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലിമിനെ തിരികെ പോർച്ചുഗലിനു വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കേന്ദ്രത്തിനെതിരെ കോടതി ശക്തമായ നിലപാട് സ്വീകരിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചില്‍ നിന്നാണ് കേന്ദ്രത്തിന് വിമശനം കേള്‍ക്കേണ്ടി വന്നത്. ‘പ്രശ്‌നം തീരുമാനിക്കാന്‍ ഞങ്ങളോട് പറയാന്‍ ആഭ്യന്തര സെക്രട്ടറി ആരുമല്ല – എന്നും ജഡ്ജി പറഞ്ഞു. എന്ത് പറയണമെന്ന കാര്യത്തില്‍ കേന്ദ്രത്തിന് വ്യക്തതയുണ്ടാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ സത്യവാങ്മൂലത്തിലെ ‘ഉചിതമായ സമയത്ത് ഞങ്ങള്‍ തീരുമാനമെടുക്കും’ തുടങ്ങിയ വാക്യങ്ങള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.

- Advertisement -

അബുസലിമിനെ ഇന്ത്യയ്ക്കു കൈമാറുമ്പോള്‍ പോര്‍ച്ചുഗലിനു നല്‍കിയ നയതന്ത്ര ഉറപ്പുകള്‍ പാലിക്കുന്ന കാര്യം 2030 ലാണ് പരിഗണനയില്‍ വരികയെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. മറ്റ് രാജ്യങ്ങള്‍ക്ക് നയതന്ത്ര ഉറപ്പുകള്‍ നല്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കേസില്‍ കോടതികള്‍ വാദം കേള്‍ക്കാതിരിക്കാനാകില്ല. കോടതി എന്തു ചെയ്യണം, എപ്പോള്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമില്ലെന്നും പരുഷമായ ഭാഷയില്‍ തന്നെ കോടതി വ്യക്തമാക്കി.

- Advertisement -

അബു സലേമിന്റെ ശിക്ഷ 25 വര്‍ഷത്തില്‍ കവിയില്ലെന്ന് പോര്‍ച്ചുഗല്‍ സര്‍ക്കാരിന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി നല്‍കിയ ഉറപ്പിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. 2030 നവംബര്‍ 10 ന് അവസാനിക്കുന്ന 25 വര്‍ഷത്തെ കാലാവധിക്ക് ശേഷം ഉറപ്പ് പ്രാബല്യത്തില്‍ വരുമെന്നും ഭല്ല പറഞ്ഞു.

- Advertisement -

പോര്‍ച്ചുഗലിനോട് പറഞ്ഞ കാലാവധി അവസാനിച്ചെന്നും തിരികെ പോര്‍ച്ചുഗലിലേക്കു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അബു സലിം ഹര്‍ജി നല്‍കുകയായിരുന്നു. അതേസമയം ഈ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്. 1993 ലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലിം ഉള്‍പ്പെടെ പ്രതികള്‍ക്ക് 2017 ല്‍ പ്രത്യേക ‘ടാഡ’ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week