24.4 C
Kottayam
Sunday, September 29, 2024

കൈക്കൂലി കേസിലെ ആരോപണ വിധേയന്‍ തിരികെ സര്‍വീസില്‍

Must read

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ (പിസിബി) കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജെ. ജോസ്മോന്‍ തിരികെ സര്‍ക്കാര്‍ സര്‍വീസില്‍. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ബോര്‍ഡിലെ സീനിയര്‍ എന്‍ജിനീയറായ ജെ. ജോസ്മോന് പിന്നീട് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കി. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.

എന്നാല്‍,ജോസ്മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. റബര്‍ ട്രേഡിംഗ് കമ്പിനി ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ കൊല്ലത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. ബാങ്കില്‍ ഒന്നര കോടിയുടെ നിക്ഷേപത്തിന് പുറമേ വാഗമണ്ണില്‍ റിസോര്‍ട്ടും ആഡംബര വീടും രണ്ടു ഫ്‌ലാറ്റും ഉള്‍പ്പെടുന്ന ഭൂസ്വത്തിന്റെ രേഖകളും കണ്ടെടുത്തു. കോട്ടയം ജില്ലാ ഓഫീസറായിരുന്ന ജെ. ജോസ്‌മോന്‍ തിരുവനന്തപുരത്ത് സീനിയര്‍ എന്‍ജിനീയറായിരിക്കെയായിരുന്നു പരിശോധന നടന്നത്. കോട്ടയത്ത് ജോലി ചെയ്യവേ പാലായിലെ വ്യവസായിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ജോസ്‌മോന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.

വീട്ടിലെ അലമാരയില്‍ നിന്ന് ഒന്നരലക്ഷം രൂപ കണ്ടെടുത്തു. ഇതോടൊപ്പം ഒരു ലക്ഷത്തിലേറെ മൂല്യമുള്ള ഡോളര്‍, ദിര്‍ഹം, റിയാല്‍ ഉള്‍പ്പെടെ വിദേശ കറന്‍സികളും കണ്ടെത്തി. 40 പവന്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നു 72 പവന്‍ ലോക്കറിലും ഉണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തിയിരുന്നു. പത്തിലേറെ കമ്പനികളുടെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് 17 ലക്ഷത്തിലധികം രൂപ. ഇതുകൂടാതെ എയര്‍പോര്‍ട്ട്, സ്വകാര്യ ആശുപത്രി എന്നിവയുടെ 47,000 ഷെയറുകള്‍. കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്തും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week