24.9 C
Kottayam
Saturday, June 6, 2026

ഷൂട്ടിംഗ്‌ സെറ്റിൽ മാനസിക പീഡനം,പ്രതിഫലം തന്നില്ല,പെരുമാറുന്നത് വേലക്കാരിയോടെന്ന പോലെ;സംവിധായകൻ രതീഷ് ബാലകൃഷ്ണനെതിരെ കോസ്റ്റ്യൂം ഡിസൈനർ

Must read

കൊച്ചി:സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത കളിയാക്കലും അപമാനവുമെന്ന് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡ‍ിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ് ലിജി. സംവിധായകനിൽ നിന്ന് മോശം പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതൽ നേരിടേണ്ടി വന്നതെന്നും നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം തന്നില്ലെന്നും ലിജി പറഞ്ഞു.

ഞാൻ മുൻപു ചെയ്ത വർക്കുകൾ കണ്ട്, സംവിധായകൻ രതീഷ് തന്നെയാണ് ഈ ചിത്രത്തിനായി എന്നെ സമീപിച്ചത്. ബറോസ്, രജനികാന്ത് സാറിന്റെ വേട്ടയാൻ തുടങ്ങിയ സിനിമകളിലെ എന്റെ വർക്ക് അദ്ദേഹം കണ്ടിരുന്നു. 35 ദിവസത്തെ വർക്കായിരിക്കും ഉണ്ടാവുകയെന്നു പറഞ്ഞു. അതിന് 2.25 ലക്ഷം രൂപയാണ് ഞാൻ പ്രതിഫലമായി ചോദിച്ചത്. അതിൽ ഒരു ലക്ഷം രൂപ മുൻകൂറായി തരികയും ചെയ്തു. പ്രിപ്രൊഡക്ഷനും ഷൂട്ടിങ്ങും അടക്കം 110 ദിവസം ഞാൻ ഈ സിനിമയ്ക്കു വേണ്ടി ജോലി ചെയ്തു. പ്രിപ്രൊഡക്ഷൻ സമയത്തും എനിക്ക് അദ്ദേഹത്തിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. പക്ഷേ, എന്നോടു തുടരാൻ പ്രൊഡക്ഷൻ ടീം ആവശ്യപ്പെടുകയായിരുന്നു.

സംവിധായകന്റെ ഈഗോയിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സിനിമയുടെ തുടക്കം മുതൽ ഒരു വേലക്കാരിയോടു പെരുമാറുന്ന പോലെയാണ് എന്നോട് സംവിധായകൻ പെരുമാറിയിരുന്നത്. പടം ചെയ്യുന്ന സമയത്തും വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതു പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റം. അങ്ങനെയാണ് ഇനി ഈ പടം പറ്റില്ലെന്നു പറഞ്ഞ് ഞാൻ അതിൽ നിന്നും മാറിയത്. അപ്പോഴേക്കും ഞാൻ ആ സിനിമയ്ക്കു വേണ്ട എല്ലാ കോസ്റ്റ്യൂമും തയാറാക്കിയിരുന്നു. ഏകദേശം 75 ശതമാനത്തോളം ജോലി പൂർത്തിയായിരുന്നു.

സിനിമയുടെ ക്രെഡിറ്റിൽ എന്റെ പേര് വയ്ക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ പരാതിയുമായി ഫെഫ്കയെ സമീപിച്ചത്. കൂടാതെ, എനിക്കു തരാമെന്നു പറഞ്ഞിരുന്ന പ്രതിഫലവും മുഴുവനായും ലഭിച്ചിരുന്നില്ല. പടം റിലീസ് ചെയ്യുന്നതിനു മുൻപ് ഫെഫ്കയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പ്രൊഡ്യൂസർ അസോസിയേഷന്റെ ഓഫിസിൽ വച്ചായിരുന്നു ചർച്ച.

- Advertisement -

എന്റെ പേര് ക്രെഡിറ്റിൽ വയ്ക്കാമെന്ന് വാക്കാൽ അവർ ഉറപ്പു നൽകി. യൂണിയന്റെ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്റെ പേര് വയ്ക്കുന്നതിൽ നിർമാതാക്കൾക്ക് പ്രശ്നമില്ല. സംവിധായകന്റെ പിടിവാശി കാരണമാണ് പേര് ഒഴിവാക്കിയത്. രണ്ടു തവണ നിർമാതാക്കൾ ഇടപെട്ട് എന്റെ പേര് ക്രെഡിറ്റിൽ വച്ചിരുന്നു. അതു പിന്നീട് സംവിധായകന്റെ നിർബന്ധത്തിൽ മാറ്റുകയായിരുന്നു. പോസ്റ്ററിലൊന്നും എന്റെ പേര് വച്ചിരുന്നില്ല.

- Advertisement -

സിനിമ ഇറങ്ങിയപ്പോൾ അതിലെ ക്രെഡിറ്റ് ലൈനിൽ അസിസ്റ്റന്റ് എന്ന ലേബലിലാണ് എന്റെ പേര് വന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റിൽ വേറൊരു വ്യക്തിയുടെ പേരായിരുന്നു കൊടുത്തത്. അത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഞാൻ കുറച്ചു വർഷങ്ങളായി സിനിമയിലും അല്ലാതെയും കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുന്ന ഒരാളാണ്.

അതുകൊണ്ടു തന്നെ നിയമപരമായി മുന്നോട്ടു പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കാരണം സിനിമയ്ക്കൊരു പ്രശ്നമുണ്ടാകരുതെന്ന് കരുതിയാണ് റിലീസിന്റെ സമയത്ത് പ്രശ്നം ഉണ്ടാക്കാതെ ഇരുന്നത്. ഒടിടിയിൽ പോകുമ്പോഴെങ്കിലും ക്രെഡിറ്റിൽ കൃത്യമായി പേര് വയ്ക്കണം. അവാർഡ് പോലുള്ള കാര്യങ്ങളിൽ പരിഗണിക്കുമ്പോൾ ക്രെഡിറ്റിൽ പേരില്ലാതെ പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സംവിധായകനെതിരെയാണ് ഞാൻ പ്രധാനമായും കേസ് കൊടുത്തത്. ഒരു സിനിമാ സെറ്റിലും ആർക്കും ഇതുപോലൊരു അവസ്ഥ ഇനി ഉണ്ടാകരുത്. സെറ്റിൽ എല്ലാവരുടെയും മുൻപിൽ വച്ച് അപമാനിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുക. മാനസിക പീഡനം നേരിട്ടല്ല ഒരു ജോലി ചെയ്യേണ്ടത്. എന്നോടു മാത്രമല്ല, ഒരുപാടു പേരോട് അദ്ദേഹം ഇതുപോലെ പെരുമാറിയിട്ടുണ്ട്. മുൻപത്തെ സെറ്റിലും സമാനമായ അവസ്ഥ ആയിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, എന്റെ പ്രതിഫലത്തിൽ ഇനിയും 75000 രൂപ കിട്ടാനുണ്ട്. എന്നോടു കാണിച്ച ഈ പ്രവർത്തിക്ക് മാപ്പു പറയണമെന്നും ഇതുമൂലം ഞാൻ നേരിടേണ്ടി വന്ന മാനസിക സംഘർഷത്തിന് നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ടാണ് ഞാൻ കേസ് ഫയൽ ചെയ്തത്.

- Advertisement -

സിനിമയിൽ പല കാര്യങ്ങൾക്കും എഗ്രിമെന്റ് ഇല്ല. ചോദിച്ചാലും എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. ഫെഫ്കയുടെ അടുത്ത് ആദ്യം ഈ പ്രശ്നം ഉന്നയിച്ചപ്പോൾ ഒത്തുതീർപ്പ് ചർച്ചയിൽ ഞാൻ എഗ്രിമെന്റ് ആവശ്യപ്പെട്ടതാണ്. പേര് വയ്ക്കുമെന്ന് കൃത്യമായി എഴുതി തരാൻ പറഞ്ഞു. അതു ചെയ്യാമെന്നു പറഞ്ഞെങ്കിലും അങ്ങനെ സംഭവിച്ചില്ല. വാക്കാൽ പറയുന്നതാണ് എല്ലാം. അതു പോരാ. എല്ലാത്തിനും ഒരു വ്യവസ്ഥ വേണം. ഇനി ഒരാൾക്കു പോലും ഇങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വരരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week