28.2 C
Kottayam
Friday, June 5, 2026

കുര്‍ബാനയുടെ ഏകീകരണം: എതിര്‍പ്പുമായി വൈദികര്‍, നടപ്പാക്കണമെന്ന് മറുവിഭാഗം

Must read

കൊച്ചി: സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം വൈദികര്‍. ഇക്കാര്യം ഉന്നയിച്ച് അവര്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലുമായി ബിഷപ് ഹൗസിലെത്തി ചര്‍ച്ച നടത്തി.

വൈദിക സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധികള്‍ പ്രതിഷേധം അറിയിക്കാനെത്തിയത്. സിനഡിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. അറുപതുവര്‍ഷത്തിലേറെയായി തുടരുന്ന ജനാഭിമുഖ ദിവ്യബലി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടാണു നിലനില്‍ക്കുന്നത്. ഈ രീതി സിനഡില്‍ ഏകപക്ഷീയമായി പരിഷ്‌കരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശയത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് അതിരൂപത പി.ആര്‍.ഒ. ഫാ. മാത്യു കിലുക്കന്‍ പറഞ്ഞു.

തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് സഭാത്മകമല്ല. തീരുമാനം പിന്‍വലിച്ചു സഭയില്‍ സമാധാനാന്തരീഷവും ഐക്യവും നിലനിര്‍ത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മാര്‍പാപ്പയ്ക്ക് അപ്പീല്‍ നല്‍കാന്‍ മറ്റു മെത്രാന്മാരുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കാമെന്നു ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അറിയിച്ചതായി വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതുവരെ തല്‍സ്ഥിതി തുടരാനുള്ള ക്രമീകരണം ആര്‍ച്ച്ബിഷപ്പ് ഉറപ്പാക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. സിനഡിന്റെ സര്‍ക്കുലര്‍ വായിക്കാന്‍ പള്ളികളിലേക്ക് അയക്കരുതെന്നും ഫാ. സെബാസ്റ്റിയന്‍ തളിയന്‍, ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. മാത്യു കിലുക്കന്‍, ഫാ. ജോസഫ് കുരീക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

- Advertisement -

അതേസമയം, സഭയിലെ ഏകീകരിച്ച കുര്‍ബാന ക്രമം സിനഡിന്റെ തീരുമാനംപോലെതന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിശ്വാസികള്‍ ബിഷപ് ഹൗസിനു മുന്നിലെത്തി. വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളാണ് പ്ലക്കാര്‍ഡുകളുമായി എത്തിയത്.

- Advertisement -

തീരുമാനത്തെ എതിര്‍ത്ത് മാര്‍പാപ്പയ്ക്ക് അപ്പീല്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇവര്‍ പറഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദേശമാണ് അന്തിമം. പല ഇടവകകളില്‍ പല രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week