NationalNews

കേന്ദ്രമന്ത്രിസഭയിൽ മാറ്റം; നാല് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; രാജസ്ഥാനിൽ പ്രതിസന്ധി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ ജയിച്ചതോടെ കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി. രാജിവച്ച മൂന്ന് മന്ത്രിമാരുടെ വകുപ്പുകൾ നാല് കേന്ദ്രമന്ത്രിമാർക്ക് അധിക ചുമതലയായി നൽകി.

മന്ത്രിമാരായിരുന്നു നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചതോടെയാണ് വകുപ്പുകളുടെ അധികചുമതല വീതിച്ച് നൽകിയത്.

കേന്ദ്ര സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെയും മന്ത്രി രാജീവ് ചന്ദ്രശേഖറിന് ജലശക്തി മന്ത്രാലയത്തിന്റെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന്റെ ചുമതല അർജുൻ മുണ്ടയ്ക്കുമാണ് നൽകിയത്. ഭാരതി പ്രവീൺ പവാറിന് ആദിവാസിക്ഷേമ മന്ത്രാലയത്തിന്റെയും അധികചുമതല നൽകിയിട്ടുണ്ട്. വകുപ്പുമാറ്റങ്ങൾക്ക് അംഗീകാരം നൽകിയുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറക്കി.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചിരുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് എന്നിവർ മത്സരിച്ചത്. ഇതിൽ വിജയിച്ചതോടെയാണ് സ്ഥാനം രാജിവച്ചത്.

മൂന്ന് സംസ്ഥാനങ്ങളിൽ ആരെല്ലാം മുഖ്യമന്ത്രിമാരാകുമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഞായറാഴ്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.

രാജസ്ഥാനിൽ അടക്കം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായതായും റിപ്പോർട്ടുണ്ട്. രാജസ്ഥാനിൽ വസുന്ധര പക്ഷം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതായും ആരോപണം ഉയർന്നിട്ടുണ്ട്. മകൻ ലളിത് മീണയെ അടക്കം അഞ്ച് പേരെ റിസോർട്ടിലേക്ക് മാറ്റിയതായാണ് മുൻ ബുജെപി എംഎൽഎ ഹേമരാജ് മീണയുടെ ആരോപണം ഉയർന്നിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജെയുടെ മകൻ ദുശ്യന്ത് സിങ്ങിനെ ഉയർത്തിക്കാണിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം ബിജെപി നേതൃത്വം സംസ്ഥാനത്ത് പുതിയ മുഖത്തെ അവതരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button