24.9 C
Kottayam
Monday, June 8, 2026

വായ് പൊത്തിപ്പിടിച്ച് രണ്ടു പേരുടെയും വസ്ത്രം അഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് വിശ്വസിക്കാനാവില്ല! ബലാത്സംഗ കേസ് പ്രതിയെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

Must read

മുംബൈ: ബലാത്സംഗ കേസിലെ ഇരയുടെ വായ് പൊത്തിപ്പിടിക്കലും വസ്ത്രം അഴിക്കലും ഒരൊറ്റയാള്‍ പിടിവലിയൊന്നുമില്ലാതെ ചെയതെന്നു വിശ്വസിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ച് വിധി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറില്‍ വസ്ത്രം മാറ്റാതെ തൊടുന്നത് പോക്സോ നിയമ പ്രകാരം ലൈംഗിക കുറ്റമല്ലെന്ന ജസ്റ്റിസ് ഗനേഡിവാലയുടെ വിധി അടുത്തിടെ വിവാദമായിരുന്നു.

ഒരാള്‍ പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് രണ്ടു പേരുടെയും വസ്ത്രം അഴിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് വിശ്വസിക്കാവുന്ന കാര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാതൊരു പിടിവലിയും നടന്നിട്ടില്ലെന്നാണ് തെളിവുകളില്‍ നിന്നു ബോധ്യമാവുന്നത്. മെഡിക്കല്‍ തെളിവും ഇതു ശരിവയ്ക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ മകളെ ബലാത്സംഗം ചെയതെന്ന അമ്മയുടെ പരാതിയില്‍ പ്രതിയെ വിചാരണക്കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരായ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്.

രാത്രി ഒന്‍പതരയോടെയാണ് സംഭവം എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താന്‍ കട്ടിലിലും സഹോദരന്‍ താഴെയും കിടന്ന് ഉറങ്ങുകയായിരുന്നു. അമ്മ പ്രാഥമിക ആവശ്യം നിര്‍വഹിക്കാനായി പുറത്തുപോയ സമയത്ത് അയല്‍വാസിയായ പ്രതി വീട്ടില്‍ കയറിവന്നു. തന്റെ വായ് പൊത്തിപ്പിടിച്ച് വസ്ത്രങ്ങള്‍ ഊരിമാറ്റി. അയാളും വിവസ്ത്രനായി. ഇതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നെ അയാള്‍ വസ്ത്രങ്ങളുമെടുത്ത് പുറത്തേക്ക് ഓടി. ഇതിനിടെ അമ്മ തിരിച്ചുവന്നു. അമ്മയോട് വിവരം പറഞ്ഞെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

- Advertisement -

ഇത് അവിശ്വസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക പീഡന കേസുകളില്‍ ഇരയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി വിധി പറയാം. എന്നാല്‍ അതിനു വിശ്വസനീയത വേണമെന്ന കോടതി ചൂണ്ടിക്കാട്ടി. അമ്മ കണ്ടില്ലായിരുന്നെങ്കില്‍ പരാതി പറയുമായിരുന്നില്ലെന്ന പെണ്‍കുട്ടി ക്രോസ് വിസ്താരത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week