28.1 C
Kottayam
Sunday, June 7, 2026

ജോയ് മാത്യൂവിനെ തകര്‍ത്തു,ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഫെഫ്കാ റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്റ്

Must read

കൊച്ചി: അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും ജനാധിപത്യം എത്തിയപ്പോൾ വിജയം ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം. ഫെഫ്കാ റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. പതിവു തെറ്റിച്ചു കൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. ജോയ് മാത്യുവാണ് ചുള്ളിക്കാടിന്റെ എതിരാളിയായി രംഗത്തുവന്നത്.

ജോയ് മാത്യുവിനെ പരാജയപ്പെടുത്തിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.

ഇതിന് മുമ്പും ബാലചന്ദ്രൻ ചുള്ളിക്കാട് റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. ചുള്ളിക്കാടിനെ പോലൊരു പ്രമുഖനെ ജോയ് മാത്യു അട്ടിമറിക്കുമോ എന്നതായിരുന്നു ഉയർന്നിരുന്ന ആശങ്ക. എന്നാൽ, ആ ആശങ്ക അടിസ്ഥാന രഹിതമായി. മികച്ച മാർജിനിൽ തന്നെയാണ് ചുള്ളിക്കാട് വിജയിച്ചു കയറിയത്. നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. വളരെ കാലം ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ ഈ സംഘടനയുടെ തലപ്പത്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്‌സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്‌സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി.

- Advertisement -

സംഘടനയുടെ ഘടനയനുസരിച്ച് ജനറൽ സെക്രട്ടറിയാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റിനേക്കാൾ അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. അങ്ങനെ ഉണ്ണികൃഷ്ണനും എകെ സാജനും പിന്നാലെ ജിനു എബ്രഹാം എംടി അടക്കമുള്ളവർ അംഗങ്ങളായ സംഘടനയെ നയിക്കാനെത്തുന്നു.

- Advertisement -

കാപ്പ സിനിമ നിർമ്മിച്ചത് റൈറ്റേഴ്‌സ് യൂണിയനാണ്. ഈ സിനിമയ്ക്ക് പിന്നിൽ സംഘടനയ്ക്ക് വേണ്ടി നിർമ്മാതാവായി നിറഞ്ഞതും ജിനുവാണ്. ആദ്യമായിട്ടായിരുന്നു സിനിമാ നിർമ്മാണത്തിലേക്ക് സംഘടന കടന്നത്. കാപ്പ വിജയവുമായി. പിന്നാലെ സംഘടനയെ നയിക്കാനുള്ള ഉത്തരവാദിത്തവും ജിനുവിൽ എത്തി.

എഴുത്തുകാരുടെ സംഘടനയിൽ രണ്ട് വൈസ് പ്രസിഡന്റ് പദവികളാണുള്ളത്. ഇതിലേക്ക് നാലുപേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനും എംആർ ജയഗീതയും സത്യനാഥും സിബികെ തോമസും നാമനിർദ്ദേശം നൽകിയിരുന്നു. രണ്ട് ജോയിന്റെ സെക്രട്ടറി പദത്തിലേക്ക് മൂന്ന് പേരായിരുന്നു മത്സര രംഗതത് ഉണ്ടായിരുന്നത്. ശ്രീകുമാർ അരുക്കുറ്റിയും സന്തോഷ് വർമ്മയും റോബിൻ തിരുമലയും.

ഇതിൽ റോബിൻ തിരുമല പരാജിതനായി. ട്രഷററായി ശ്രീമൂലനഗരം മോഹൻ മാത്രമാണ് പത്രിക നൽകിയത്. അതുകൊണ്ട് തന്നെ എതിരില്ലാതെ അദ്ദേഹം ട്രഷററായി. എക്‌സിക്യൂട്ടീവ് സമിതിയിലേക്ക് 14 ഒഴിവുകളുണ്ട്. എന്നാൽ എട്ടു പേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ. ഇവർ എതിരില്ലാതെ ജയിക്കും.

- Advertisement -

ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് എത്തുന്നവർ. സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക. ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week