28.8 C
Kottayam
Thursday, June 4, 2026

മര്‍ദ്ദിച്ച് അവശനാക്കി റിക്ഷാതൊഴിലാളിയെ കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ വിട്ടയക്കാന്‍ സ്റ്റേഷന്‍ ഉപരോധിച്ച് ബജ്റംഗ്ദള്‍

Must read

കാണ്‍പൂരില്‍: ഓട്ടോറിക്ഷാ തൊഴിലാളിയെ മര്‍ദ്ദിച്ച് അവശനാക്കി നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്ലിം മതവിശ്വാസിയായ തൊഴിലാളിയെ ആക്രമിച്ചത്. കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് നാല്‍പത്തിയഞ്ചുകാരനായ റിക്ഷാതൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

പിതാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ബാലികയായ മകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണ്‍പൂര്‍ നഗരത്തില്‍ പട്ടാപ്പകലായിരുന്നു ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. 45 വയസ്സുകാരനായ മുസ്ലിം റിക്ഷാ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും ജയ് ശ്രീ റാം മുദ്രാവാക്യം വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെ പിതാവിനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്ന മകളുടെ ദൃശ്യവും കരളലിയിപ്പിക്കുന്താണ്.

ഒടുവില്‍ പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. റിക്ഷാ തൊഴിലാളിയുടെ പരാതിയെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, അമന്‍, രാജേഷ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പിന്നീട് ഈ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇന്നലെരാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഹിന്ദു സ്ത്രീയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ കാണ്‍പൂരില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാട്ടം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week